-->

Followers of this Blog

2010, ജൂൺ 15, ചൊവ്വാഴ്ച

പ്രോജക്ടുകള്‍ പറയുന്നത്...

ഗൌതം: നീ ബോസിന്റെ മെയില്‍ കണ്ടോ മൊഹമ്മദ്‌?

മൊഹമ്മദ്‌: Yes, Yes! ഞാന്‍ കണ്ടായിരുന്നു.

ഗൌതം: ഉം. ആള്‍ ആകെ worried ആണ് തോന്നുന്നു.

മൊഹമ്മദ്‌: ശരിയാണ്. അല്ലെങ്കില്‍ ഇങ്ങനെ ഒരു മീറ്റിംഗ് അതും എല്ലാ പ്രോജെക്റ്റ്‌ ലീഡിനെയും വിളിച്ച് ഇതാദ്യമാ. By the way, നിന്റെ റിപ്പോര്‍ട്ട്‌ തീര്‍ന്നോ?

ഗൌതം: ഉം തീര്‍ന്നു കൊണ്ടിരിക്കുന്നു. ഉച്ചക്ക് മുന്പ് തീര്‍ക്കാം. ആ ശങ്കര്‍ എവിടെ കാണുന്നില്ലല്ലോ?

മൊഹമ്മദ്‌: അവന്‍ ലൈബ്രറിയില്‍ കാണും. ഒരു പുസ്തകം കിട്ടിയാല്‍ പിന്നെ അതിന്റെ അവസാന പേജ് വരെ തിന്നു തീര്‍ക്കാതെ ഉറക്കം വരാത്ത പാര്‍ട്ടിയാ.

ഗൌതം: മീറ്റിങ്ങിന്റെ കാര്യമൊന്നും അറിഞ്ഞു കാണില്ല.

മൊഹമ്മദ്‌: ഉവ്വ് ഞാന്‍ പറഞ്ഞു.... One minute...ഒരു കോള്‍ വരുന്നു.

മൊഹമ്മദ്‌ ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി വെച്ചു ക്യുബിക്കിളില്‍ നിന്നും പുറത്തേക്കിറങ്ങി. ഗൌതം തന്റെ കോഫീ മഗിലെക്ക് നോക്കി. രാവിലെ എടുത്തു വെച്ച കാപ്പിയാണ് ആറി തണുത്തിരിക്കുന്നു. കുടിക്കാന്‍ തോന്നിയില്ല. പിന്നെ കീ ബോര്‍ഡില്‍ F5 അടിച്ച്‌ പ്രസന്റേഷന്‍ പ്രിവ്യു നോക്കിയിരുന്നു. മൊഹമ്മദ്‌ തിരികെ എത്തുമ്പോഴേക്കും അവസാന സ്ലൈഡ് കൂടെ സ്ക്രീനില്‍ നിന്ന് മാഞ്ഞിരുന്നു.


മൊഹമ്മദ്‌: ഈശോ ജോസപ്പാ...

ഗൌതം: ആര് നമ്മുടെ ഇജോയോ?

മൊഹമ്മദ്‌: Yea!! വഴിയില്‍ വണ്ടി ബ്രേക്ക് ഡൌണ്‍ ആയി കിടക്കുന്നു. ഇതിപ്പോ മൂന്നാമത്തെ ബ്രേക്ക് ഡൌണ്‍ ആണ്. ഞാന്‍ അവനെ പിക്ക് ചെയ്തിട്ട് വരാം.

ഗൌതം: ഓകെ. അപ്പോഴേക്കും ഞാന്‍ ഒന്ന് റിഫ്രെഷ് ആയിട്ട് വരാം. പിന്നെ യാദവ്നെ കൂടെ വിളിച്ചോളൂ. ഈവനിംഗ് ഷിഫ്റ്റ്‌ ആയത് കൊണ്ട് മീറ്റിങ്ങിന്റെ കാര്യം അറിഞ്ഞു കാണില്ല.

***

ഇജോയും മൊഹമ്മദും യാദവും വരുമ്പോള്‍ ഗൌതം ഉറങ്ങുകയായിരുന്നു. ഇജോ അയാളുടെ പുറത്ത് തട്ടി. അയാള്‍ ഞെട്ടി ഉണര്‍ന്നു.

ഇജോ: നല്ല ഉറക്കത്തിലാ അല്ലെ?

ഗൌതം: ഹേയ്...അല്ല. വര്‍ക്ക് തീര്‍ന്നപ്പോള്‍ ഒന്ന് ചാരി ഇരുന്നതാ മയങ്ങിപോയി. നിന്റെ
വണ്ടി എന്തെ?

ഇജോ: ഓ അത് തല്ക്കാലം വഴിയിലിട്ടു.

ഗൌതം: ഇവനെ എവിടുന്നു പൊക്കി.

ഗൌതമിന്റെ നോട്ടം അന്നേരം യാദവിന്റെ നേരെ ആയിരുന്നു.

മൊഹമ്മദ്‌: എവിടെ നിന്ന് പൊക്കാന്‍. ഏതെങ്കിലും പാര്‍കിലോ മരച്ചുവട്ടിലോ ഈ മൌത്ത് ഒര്‍ഗനുമായി കറങ്ങി നടക്കുന്ന ഇവനെ കണ്ടു പിടിക്കാനാണോ ഇത്ര പണി.

യാദവ്: വേണ്ട വേണ്ട. അധികം കളിയാക്കണ്ട. വാ പോവാം.മീറ്റിങ്ങിനു സമയമായില്ലേ..

മൊഹമ്മദ്‌: അല്ല ശങ്കര്‍ ഇത് വരെ വന്നില്ലല്ലോ?

യാദവ്: അവന്‍ ഇടക്ക് വന്നിരുന്നു. വീണ്ടും പോയി. ഒരു മിസ്ഡ് അടിച്ചാല്‍ മതി. വരും. ഒരു മിനിറ്റ് ഞാന്‍ വിളിക്കാം.

***

അഞ്ച് ലാപ്ടോപ്പുകള്‍ക്ക് പിന്നിലായി അവര്‍ ഇരിപ്പുറപ്പിച്ചു. ആറാമത്തെ സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നു. അതിലേക്ക് കണ്ണുകള്‍ കൊണ്ടൊരു ചോദ്യം ശങ്കറില്‍ നിന്നുയര്‍ന്നു.

ശങ്കര്‍: തെരെസയില്ലേ ഇന്ന്?

യാദവ്: ഉണ്ട്. ഞാന്‍ വിളിച്ചിരുന്നു. ഫീല്‍ഡില്‍ ആണ് വരാന്‍ വൈകും.

ശങ്കര്‍: ഐ സീ...

***
അഞ്ചാമത്തെ പ്രസന്റേഷന്‍ അവസാന സ്ലൈഡില്‍ എത്തുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ബോസിന്റെ മുഖത്തായിരുന്നു.

ബോസ്: എന്ത് തോന്നുന്നു? നമ്മള്‍ ഇങ്ങനെ മുന്നോട്ടു പോകുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ട് എന്ന് തോന്നുന്നുണ്ടോ?

അഞ്ച് പേരും മുഖത്തോട് മുഖം നോക്കി.

ബോസ്: നിങ്ങള്‍ നന്നായി എക്സിക്യൂട് ചെയ്തില്ല എന്ന് ഞാന്‍ പറയില്ല. നമ്മുക്കെത്ര വേണമെങ്കിലും ഇനിയും invest ചെയ്യാം. പക്ഷെ അതിന്റെ റിസള്‍ട്ട്? See അതിനൊരു longterm effect ഉണ്ടോ എന്നത്? ഞാന്‍ വല്ലാതെ hopeless ആണ്.


ഇജോ: പക്ഷെ ഒറ്റയടിക്ക് എല്ലാ പ്രോജെക്ടും പിന്‍ വലിക്കുക എന്ന പറഞ്ഞാല്‍?

ബോസ്: പിന്നെ...

യാദവ്: ഇവയുടെ ഔട്ട്‌ കം പ്രതീക്ഷിക്കുന്ന പ്രോസ്പെക്ടിവ് യൂസേര്‍സ് ഇല്ലേ?

മൊഹമ്മദ്‌: മാത്രമല്ല എത്ര പേര്‍ ഈ പ്രോജക്ടുകളെ ഡിപെന്റ്റ് ചെയ്ത് നില്‍ക്കുന്നു?

ബോസ്: ഉം.. നോക്കട്ടെ..തെരേസയുടെ ഫീല്‍ഡ് റിപ്പോര്‍ട്ട്‌ കൂടെ നോക്കിയിട്ട് പറയാം.

"മേ ഐ കം ഇന്‍?" റൂമിന് പുറത്ത് നിന്നുള്ള ശബ്ദം അവരുടെ കണ്ണുകളെ വാതില്‍ പാളിയിലേക്ക് നീങ്ങി. ഒരു ചെറിയ ഞെരക്കത്തോടെ വാതില്‍ അനങ്ങി.

ബോസ്: ആഹ്. തെരേസ വരൂ.

തെരേസ: സോറി. അയാം ലേറ്റ്.

ബോസ്: ഇറ്റ്സ് ഓക്കേ. ഞങ്ങള്‍ തെരേസയുടെ ഇന്പുട്ട് കൂടെ കിട്ടാന്‍ വെയിറ്റ് ചെയ്യുവായിരുന്നു. എന്താണ് ഫീല്‍ഡ് റെസ്പോന്‍സ്‌?

തെരേസ: ലെറ്റ് മി ഹവ് സം വാട്ടര്‍ ഫസ്റ്റ്?

ഗൌതം: ഷുവര്‍.

ഗൌതം തന്റെ മുന്നിലിരുന്ന മിനെരല്‍ വാട്ടര്‍ ബോട്ടില്‍ തെരേസയ്ക്ക് നേരെ നീട്ടി. മറ്റുള്ളവര്‍ അക്ഷമയോടെ നോക്കിയിരുന്നു.

തെരേസ: ഫീല്‍ഡ് റെസ്പോന്‍സ്‌ പൂര്‍ണ്ണമായും പോസിറ്റിവ് അല്ല. പക്ഷെ! എനിക്ക് തോന്നുന്നത് നമ്മള്‍ പെട്ടെന്ന് നിര്‍ത്തേണ്ട എന്നാണു.

ബോസ്: വൈ?

തെരേസ: Sir, still the market is in great need of our project. I think we have to extend them.

ബോസ്: ഊം.. ഓക്കേ. എന്തായാലും നിങ്ങളുടെ projektum തെരേസയുടെ റിപ്പോര്‍ട്ടും സബ്മിറ്റ് ചെയ്തിട്ട് പൊയ്കോളൂ. തല്‍ക്കാലം നമ്മള്‍ക്ക് തുടരാം. Ok. That's it for now. See ya all.

പരസ്പരം ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്ത് അവര്‍ സീറ്റുകളില്‍ നിന്നെഴുന്നേറ്റു. പിന്നെ മിനിട്സ് പേജില്‍ അവരവരുടെ പേരും അതിനു നേരെ പ്രൊജക്റ്റ്‌ ടൈറ്റിലും എഴുതി വെച്ച് അവര്‍ പിരിഞ്ഞു.


2010, ജൂൺ 14, തിങ്കളാഴ്‌ച

ദൈവത്തിന്റെ മൌനം - The Sea and the Poison

Title: The Sea and the Poison
Author: Shusako, Endo
Gynre: Novel
Pages: 167

എന്ത് കൊണ്ട് ദൈവം നിശബ്ദനാകുന്നു? ഡോ. സുഗറോയുടെ ഈ ചോദ്യം എന്നെ അസ്വസ്ഥനാക്കുന്നു. ഷൂസകു എന്ഡോയുടെ The Sea and the Poison (1958) എന്ന പുസ്തകം അനാവരണം ചെയ്യുന്ന ചിത്രങ്ങള് അത്രമാത്രം മനസ്സിനെ അലോസരപെടുത്തി കൊണ്ടിരിക്കുന്നു.

ജാപ്പനീസ് എഴുത്തുകാരനാണു ഷൂസകു (1923-1996). രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ജാപ്പനീസ് സാഹിത്യത്തിന്റെ മൂന്നാം തലമുറയിലാണു ഷൂസകു വരുന്നത്. ജീവിത മൂല്യങ്ങളില്‍ ഊന്നി നില്കുന്നവയാണ് അദേഹത്തിന്റെ രചനകള്‍. യഥാര്ത്ഥത്തില്, ഷൂസകുവിന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളും ധാര്മികപ്രതിസന്ധികളുമായി മല്ലിടുന്നവരാണു. അത്തരമൊരു കഥാപാത്രമായ ഡോ.സുഗുറോയുടെ സ്മൃതിപഥങ്ങളിലുടെയാണു ദ് സീ ആന്റ് ദ് പോയിസന് എന്ന നോവല് ചലിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധകാലത്താണു നോവലിനാസ്പദമായ കഥ നടക്കുന്നത്. ജെര്മനിയുടെ കോണ്സന്ട്രേഷന് ക്യാംപിനോട് തട്ടി നില്ക്കില്ലെങ്കിലും കരുണയുടെ ലാഞ്ചന പോലും നിഴലിക്കാത്ത ഡോക്ടര്മാര് നിറഞ്ഞ പരീക്ഷണശാലയില് അവര് പരിപാലനയ്ക്ക് കാത്തുകിടക്കുന്നു, അമ്മേരിക്കയില് നിന്നുള്ള യുദ്ധത്തടവുകാര്. "ഡോക്ടര്മാര് വിശുദ്ധരല്ല" എന്നു വിശ്വസിക്കുന്ന ദോഡയേപ്പോലൊരു ക്രൂരനായ സഹപ്രവര്ത്തകന്റെ കൂടെ വൈദ്യശാസ്ത്രത്തിന്റെ എതിക്സിനു നിരക്കാത്ത പരീക്ഷണങ്ങള്ക്ക് കൂട്ടാളിയും സാക്ഷിയുമാകേണ്ടി വരുന്ന സുഗോറോയുടെ മനോവ്യഥയും ധാര്‍മീക പ്രതി സന്ധിയുമാണ് നോവലിന്റെ ത്രെഡ്. ജീവന്റെ നീതി നടപ്പക്കേണ്ട കൈകള്, ജീവനെ നിഷേധിക്കുമ്പോള് സുഗോറോയുടെ ചോദ്യങ്ങള് ഉയരുന്നത് ദൈവത്തിന്റെ മൌനത്തിലേക്കാണു.

ഡോ. ദോഡയുടെ നേതൃത്വത്തിലുള്ള പരീക്ഷണസംഘത്തിന്റേ ക്രൂരമായ പരീക്ഷണങ്ങള്ക്ക് വിധേയരാകുന്ന പരീക്ഷണ മൃഗങ്ങള് മാത്രമാണു അമ്മേരിക്കന് തടവുകാര്. മനുഷ്യശരീരത്തില് എത്രമാത്രം ലവണജലം കടത്തിവിട്ടാല് , ശ്വാസകോശകലകള് എത്രമാത്രം അടര്ത്തിമാറ്റിയാല്, ശരീരത്തിലേക്ക് എത്ര മാത്രം വായു ഇഞ്ചെക്ട് ചെയ്താല് ഒരാള് മരിക്കും തുടങ്ങിയ മനുഷ്യത്വരഹിത പരീക്ഷണങ്ങള് അവിടെ അരങ്ങേറുന്നു. അവിടെ മൂല്യങ്ങളുടെ പ്രതിപുരുഷനാകുന്ന ഡോ. സുഗുറോ ഒറ്റപ്പെടുന്നു. സഹപ്രവര്ത്തകരുടെ പരിഹാസശരങ്ങളേക്കാളുപരി, തന്റെ ധാര്മികത തളര്ന്നു പോകുന്നതാണു സുഗുറോയേ ഏറ്റവും വേദനിപ്പിക്കുന്നത്. അദ്ദേഹത്തോട് ദോഡ പറയുന്നു "സുഗോറോ, അവര് വിജയിക്കേണ്ടവരാണു, അവര് സമ്പൂര്ണ്ണമായ അറിവ് നേടേണ്ടവരാണു. പുതിയ സാങ്കേതിക വിദ്യകള് അഭ്യസിക്കുവാന്, അവരുടെ പരീക്ഷണങ്ങള് പട്ടികളിലും കുരങ്ങുകളിലും മാത്രം ഒതുക്കി നിര്ത്താനാവില്ല. ഇതാണു ലോകം, നിങ്ങളതിനു അനുരൂപനാകേണ്ടിയിരിക്കുന്നു." ഈ പരീക്ഷണങ്ങള് അവര്ക്ക് നല്ക്കുന്ന അറിവെന്ത് എന്ന ചോദ്യത്തിന് ദോഡ പറയുന്ന മറുപടി രാജ്യത്തേ കാര്ന്നു തിന്നുന്ന ക്ഷയരോഗത്തെ അമര്ച്ച ചെയ്യാന് ഈ പരീക്ഷണങ്ങളില് നിന്നു ലഭിക്കുന്ന അറിവ് ഉപയോഗപ്രദമാകും എന്നതാണ്. “എന്തായാലും ഈ തടവുകാര് മരിക്കാണുള്ളവരാണു. എങ്കില് പിന്നെ അതു വൈദ്യശാസ്ത്രത്തിനുതകുന്ന അറിവ് നല്കിക്കൊണ്ടായിക്കോട്ടെ.” ഡോക്ടറുടെ പരിചരണം എന്ന രോഗിയുടെ അടിസ്ഥാനപരമായ ആഗ്രഹം അസ്തമിക്കുന്നിടത്ത് സുഗുറോയുടെ നിസ്സഹായവസ്ഥ പൂര്ണ്ണമാകുന്നു.

കഥ നടന്നു വര്ഷ്ഷങ്ങള്ക്ക് ശേഷം, ക്ഷയിച്ചു കൊണ്ടിരിക്കുന്ന തന്റെ ക്ളിനിക്കില് വരുന്ന രോഗിയോട് പറയുന്നത് പോലേ പോകുന്ന കഥ ഇടയ്ക്ക് പറയുന്ന സങ്കേതത്തില് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെങ്കിലും വായനയുടെ സുഖത്തെ ഒരു വിധത്തിലും ഹനിക്കുന്നില്ല. 167 പേജുകള് അടയ്ക്കുമ്പോള് മരിക്കുന്നതിനു തൊട്ടുമുന്നേ തന്നെ മരണത്തിലെക്കു തള്ളിവിടുന്ന ഡോക്ടറുടെ നേര്ക്കുയരുന്ന തടവുകാരന്റെ ദയനീയ മിഴികള്, ആ മിഴികളില് നിന്നുയരുന്ന ജീവനു വേണ്ടിയുള്ല യാചന, ഡോ. സുഗുറോയുടെ തളര്ന്നു പോകുന്ന കരുണയുടെ കരങ്ങള്, തകര്ന്നു വീഴുന്ന മൂല്യങ്ങള്, അവ എന്റെ ഉറക്കത്തേ അപഹരിച്ചു കൊണ്ടു എങ്ങോ മറയുന്നു.