-->

Followers of this Blog

മതപരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മതപരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ജൂൺ 4, വ്യാഴാഴ്‌ച

ലീബെരാ മെ ദോമിനേ

ഗ്രിഗോറിയന്‍ സംഗീതത്തില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട ചാന്റാണിത്. റോമന്‍ കത്തോലിക്കന്‍ ആചാരമനുസരിച്ചുള്ള പരേതന്റെ ആത്മശാന്തിക്കായുള്ള പരികര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു ശവമടക്കുന്നതിനു മുന്പ് സെമിത്തേരിയില്‍ വെച്ചു നടത്തുന്ന പ്രാര്‍ത്ഥന. ഈ ഗാനം ആലപിക്കുന്നത് ശവമടക്കുന്നതിനു തൊട്ടുമുന്പാണു. പ്രഥമപുരുഷസങ്കേതത്തിലാണു ഈ ഗാനം ആലപിക്കുന്നത്. തന്റെ ആതമാവിനെ നരകത്തില്‍ തള്ളരുതെന്നും അന്തിമ വിധിദിനത്തില്‍ തന്റെ ആത്മാവിനു നിത്യമായാ ശാന്തി (സ്വര്‍ഗ്ഗപ്രാപ്തി) അരുളമെന്നും പരേതന്‍ യാചിക്കുന്ന രീതിയിലാണു ഗായകസംഘം ഇത് ആലപിക്കുന്നത്.

ലീബെരാ മെ-യില്‍ ദൈവകാരുണ്യം അപേക്ഷിക്കുകയും, അതേ സമയം തന്റെ മേല്‍ നിപതിക്കാനിരിക്കുന്ന അന്ത്യവിധിയുടെ ഭയാനകതയേയും കുറിച്ച് പരേതന്‍ സ്മരിക്കുകയും ചെയ്യുന്നു. മരിക്കുന്നയാള്‍ രണ്ടു വിധികളെയാണു നേരിടുന്നത്. ഒന്നു മരിച്ചയുടന്‍ തന്നെയുള്ള വിധി. അതില്‍ ആത്മാവ് സ്വര്‍ഗത്തിലേക്കോ, ശുദ്ധീകരണസ്തലത്തേക്കോ, നരകത്തിലേക്കൊ എടുക്കപ്പേടുന്നു. പിന്നീട് അന്തിമ വിധിയില്‍ സ്വര്‍ഗത്തിലെയും നരകത്തിലേയും ആത്മാവുകള്‍ അവിടെത്തന്നെയും ശുദ്ധീകരണസ്ഥലത്തേ ആത്മാക്കള്‍ സ്വര്‍ഗത്തിലുമായിത്തീരും. നരകത്തിലേക്ക് തന്റെ ആത്മാവിനെ തള്ളിവിടരുത് എന്ന അപേക്ഷ, പരേതശുശ്രൂഷ പ്രാര്‍ത്ഥനയില്‍ ആലപിക്കുന്ന എല്ലാ ഗീതങ്ങളിലും ഉണ്ട്. സംസകാരചടങ്ങില്‍ കൂടാതേ സകല ആത്മാക്കള്‍ക്കുമായി ക്രിസ്തീയ സഭ ആചരിക്കുന്ന ദിവസ(All Souls Day)വും ഈ ഗാനം ആലപിക്കാറുണ്ട്.

Libera me, Domine, temorte aeterna,
ലീബെരാ മെ, ദോമിനേ, തെ മോര്‍തെ എതേര്‍നാ,
in die illa tremenda:
ഇന്‍ ദിയേ ഇലാ ത്രെമെന്‍ദാ:
Quando caeli movendi sunt et terra.
ക്വാന്‍ദോ ചേളി മോവെന്‍ദി സുന്‍ത് എത് തേറാ.
Dum veneris judicare saeculum per ignem.
ദും വെനേരിസ് യൂദിക്കാരേ സേക്കൂളും പെര്‍ ഇഞ്ഞെം
Tremens factus sum ego, et timeo,
ത്രെമെന്സ് ഫാക്തുസ് സും എഗോ, എത് തിമെയോ,
dum discussio venerit, atque ventura ira.
ദും ദിഷുസിയോ വെനെരിത്, ആത്ക്വേ വെന്തുറ ഈര.
Quando caeli movendi sunt et terra.
ക്വാന്‍ദൊ ചേളി മോവെന്‍ദി സുന്‍ത് എത് തേറാ.
Dies illa, dies irae, calamitatis et miseriae, dies magna et amara valde.
ദിയെസ് ഇല്ല, ദിയെസ് ഇരേ, കലമിതാതിസ്‌ എത് മിസെരിയേ, ദിയെസ് മാഞ്ഞാ എത് അമാര വാല്‍ദെ
Dum veneris judicare saeculum per ignem.
ദും വെനേരിസ് യൂദിക്കാരേ സേക്കൂലും പെര്‍ ഇഞ്ഞെം
Requiem aeternam dona eis, Domine: et lux perpetua luceat eis.
റെക്വെം എതേര്‍നാം ദോനാ ഏയിസ്, ദോമിനേ: എത് ലൂക്സ് പെര്‍പെതുആ ലൂകിആത് ഏയിസ്.

അഗ്നിയിലേറി നീയുലകത്തെ വിധിക്കുന്ന.
ഭൂസ്വര്‍ഗങ്ങളാടിയുലയുന്ന .
ഭീതിതമാം ദിനത്തില്‍, നിത്യമാം മൃത്യുവില്‍
നിന്നെന്നെ മോചിപ്പിക്കുക നാഥാ.

ഭീതിതനാണു ഞാന്‍, ഭയമെന്നെ കീഴടക്കുന്നു,
ഭൂസ്വര്‍ഗ്ഗമുലയുന്ന നാളില്‍, നിന്‍
ന്യായവിധി ഞങ്ങളില്‍ പതിയും വരെ,
നിര്‍ഭാഗ്യമെന്നെയണയും വരെ.

ദോഷ ദുഃഖ ദുരന്തങ്ങള്‍ തന്‍ നാളില്‍,
ഏറിയ കയ്പതിര്‍ കവിയും ദിനത്തില്‍,
അവര്‍ക്കു നീ നല്‍കുക നിത്യമാം ശാന്തി
അവരുടെ മേല്‍ ചൊരിയുക നിത്യമാം കാന്തി.


Libera – മോചിപ്പിക്കുവിന്‍ Me- എന്നെ Domine- കര്‍ത്താവേ, നാഥാ Morte- മരണം Aeterna – നിത്യമായ Die – ദിനം Tremenda- ഭയാനകമായ Coeli- സ്വര്‍ഗം
Movendi- ചലിക്കുക (ഇവിടെ ഇളക്കം തട്ടുന്ന, കുലുങ്ങുന്ന) Terra- ഭൂമി Veneris- ആഗതനാകുക, എഴുന്നുള്ളുക Judicare- വിധിക്കുവന്‍ (അന്ത്യ വിധി) Saeculum – ലോകം
Ignem – അഗ്നി(തീ)യില്‍ Tremens – ഭയാനകം Factus – കാരണീയം Sum- വിളിക്കപ്പെട്ടു Ego- ഞാന്‍ Timeo_ ഭയപ്പെടുന്നു Dum – നിന്റെ (അങ്ങയുടെ)
Dicussio- ചര്‍ച്ച, (ഇവിടെ ന്യായ വിസ്താരം) Venerit – ആഗതമാകുന്ന Ventura- കടന്നു വരുന്ന Ira- ദൌര്‍ഭാഗ്യം, ശാപം Calamitatis- ദുരന്തം Miseriae- ദുഃഖം
Magna – വലിയ Amara- കയ്പ് Valde- അതിരുകവിഞ്ഞ Requiem – സമാധനം, ശാന്തി Dona- നല്‍കുക Lux- പ്രകാശം Perpetua- നിത്യമായ
Luceat- വിളങ്ങുക, തിളങ്ങുക

2009 ജൂൺ 2, ചൊവ്വാഴ്ച

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ

ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥന(Lord’s Prayer or Pater Noster)യാണു സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന. ഒരു പക്ഷേ ഏതു റിത്തിലുമുള്ള ക്രിസ്ത്യാനികള്‍ ഒരുവിടുന്ന പ്രാര്‍ത്ഥനയാണിത്. 2007-ലെ ഉയര്‍പ്പു ഞായര്‍ ദിവസം, കത്തോലിക്കരും, പ്രോട്ടെസ്റ്റന്റ്സും, ഓര്‍ത്തഡോക്സ് വിഭാഗക്കാരുമടക്കം ഏകദേശം 2 ബില്യണ്‍ വിശ്വാസികള്‍ നൂറിലധികം ഭാഷകളില്‍, ഈ പ്രാര്‍ത്ഥന ഒരുവിടുകയോ, ആലപിക്കുകയോ, വായിക്കുകയോ ചെയ്തിട്ടുണ്ട് എന്നാണു കണക്കാക്കപ്പെടുന്നത് (വൈകി പീഡിയ). ദൈവശാസ്ത്രപരമോ, ആചാരപരമോ, ആയിട്ടുള്ള വ്യത്യാസങ്ങളില്‍ ക്രൈസ്തവര്‍ വിഘച്ചിച്ചു നില്‍ക്കുന്നുണ്ടെങ്കിലും, ഈ പ്രാര്‍ത്ഥന അവര്‍ക്കൊരു ഏകൈക ഭാവം നല്‍കുന്നുണ്ട്.
ബൈബിളില്‍ ഈ പ്രാര്‍ത്ഥന കാണപ്പെടുന്നത്: ഒന്നു, യേശു കപടഭക്തിയേ വിമര്‍ശിക്കുന്നിടത്തും(വി. മത്തായി 6 :9-13), രണ്ട്, ഗിരിപ്രഭാഷണം (വി. ലൂക്കാ 11:2-4) നടത്തുന്നിടത്തുമാണു. പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്നവരേ വിമര്‍ശിച്ചു കൊണ്ട് യേശു എങ്ങിനേ പ്രാര്‍ത്ഥിക്കണം എന്നു പഠിപ്പിക്കുന്നതായാണു മത്തായിയുടെ സുവിശേഷത്തില്‍ കാണുന്നത്. പ്രാര്‍ത്ഥനയുടെ ക്രമവും വിഷയവും എന്തായിരിക്കണെമെന്നതിനെയൊക്കെ അവലംബിച്ച് ഈ പ്രാര്‍ത്തനയുടെ പല വ്യാഖാനങ്ങളും ഉണ്ടായിട്ടുണ്ട്. ക്രിസ്ത്യന്‍ ആത്മീയത അനുസരിച്ച് ഒരു പ്രാര്‍ത്തനയ്ക്ക് പ്രധാനമയും നാലു ഭാഗങ്ങളാണുള്ളത്:
1. ആരാധന(Adoration): ദൈവത്തേയും അവിടുത്തേ മഹത്വത്തേയും സ്മരിച്ച് ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.
2. പശ്ചാത്താപവും പാപപ്പൊറുതി യാചിക്കലും (Act of Repentence): ചെയ്തു പോയ തെറ്റുകളേറ്റു പറയുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.
3. നന്ദിയര്‍പ്പണം (Thanks Giving): അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നു.
4. അപേക്ഷകളും മാധ്യസ്ഥ സഹായവും (Supplication and Intercession): ആവശ്യങ്ങള്‍ നിറവേറ്റാനായി അപേക്ഷിക്കുന്നു.
ഇവയെല്ലാം പൂര്‍ണ്ണമായിട്ടല്ലെങ്കില്‍ തന്നെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രാര്‍ത്ഥനയാണു ഇത്. "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ" എന്ന ഭാഗം ദൈവത്തേ സ്തുതിക്കുന്നതാണു. "ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നത് പോലേ ഞങ്ങളുടെ തെറ്റുകളും ക്ഷമിക്കേണമേ" എന്നത് അനുതാപത്തിന്റേയും, "അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും നല്‍കണമേ" എന്നത് അപേക്ഷകളുടെയും ഭാവമുള്‍ക്കൊള്ളുന്ന ഭാഗങ്ങളാണു. ഓരോ വരികളേയും ഉദ്ധരിച്ച് അവയുടെ വ്യാഖാനങ്ങളും നിലവിലുണ്ട്. മദര്‍ തെരേസ പറയുന്നത് സ്വര്‍ഗഥനായ ഞങ്ങളുടെ പിതാവേ എന്ന വാചകത്തിന്റെ അന്തരാര്‍ത്ഥങ്ങളേക്കുറിച്ച് ധ്യാനിക്കുവാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നാണു. അത്രമാത്രം ഗഹനമായ ഒരു പ്രാര്‍ത്ഥന നിശ്ചിന്തേന പലരും ഉരുവിട്ടു പോകുന്നതില്‍ വൈപരീത്യവുമുണ്ട്. കാരണം പ്രാര്‍ത്ഥനയ്ക്ക് വേണ്ടി മാത്രം പ്രാര്‍ത്ഥിച്ചിരുന്ന ഒരു സമൂഹത്തേ “ഇങ്ങനെ പ്രാര്‍ത്തിക്കുവിന്‍” എന്നു പറഞ്ഞു ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനായാണു ലവലേശം ബോധ്യമില്ലാതേ ചൊല്ലിക്കുട്ടുന്നത്. ആ വിഷയം അവിടെ നില്‍ക്കട്ടേ.
ഈ പ്രാര്‍ത്ഥനയുടെ മൂലരൂപം ഗ്രീക്കിലാണുള്ളത്. പിന്നീട് ലത്തീനിലേക്കും സിറിയനിലേക്കും തര്‍ജ്ജമചെയ്യപ്പെട്ടു. ഏ.ഡി. 650-ല്‍ ആണു ഇംഗ്ളീഷിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയത്. എങ്കിലും ഏ.ഡി. 1662 ചര്‍ച്ച് ഒഫ് ഇംഗ്ളണ്ട് പരിഭാഷപ്പെടുത്തിയതാണു പൂര്‍വ രൂപമായി പരിഗണിക്കപ്പെട്ടിട്ടുള്ളത്. 1928-ല്‍ അമ്മേരിക്കയിലേ എപിസ്കോപല്‍ ചര്‍ച്ച് ഈ രൂപത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. 1988-ല്‍ ഇക്യുമെനികല്‍ ഇംഗ്ളീഷ് ലാങ്വെജ് ലിറ്റര്‍ജിക്കല്‍ കണ്‍സല്‍ട്ടേഷനാണു മോഡേണ്‍ ഇംഗ്ളീഷിനു അനുസൃതമായി രൂപമാറ്റം വരുത്തിയത്. മത്തായിയുടെ സുവിശേഷത്തിലേ പ്രാര്‍ത്തനയുടെ പഴയരൂപത്തില്‍ കടം (Debt) എന്ന വാക്ക് പിന്നീട് തെറ്റ്, അതിക്രമങ്ങള്‍, പാപങ്ങള്‍ (trespasses or sin) എന്നാക്കി മാറ്റിയിട്ടുണ്ട്. എങ്കിലും പലറീത്തുകളിലും ഇപ്പൊഴും കടം എന്ന പ്രയോഗം തെറ്റ് എന്നര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. റോമന്‍ കത്തോലികര്‍ പൊതുവേ പ്രാര്‍ത്ഥനയുടെ അവസാനഭാഗത്തു വരുന്ന "എന്തു കൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും അങ്ങയുടേതാകുന്നു" എന്ന ഭാഗം ഒരു മിച്ച് ചേര്‍ത്ത് ചൊല്ലാറില്ല. എങ്കിലും റോമന്‍ റിത്തിലുള്ള കുര്‍ബാനയില്‍ ഈ ഭാഗം വേര്‍തിരിച്ചു ചൊല്ലാറുണ്ട്. "അന്നന്നു വേണ്ടുന്ന ആഹാരം" എന്നതിനേ "ഞങ്ങള്‍ക്ക് ആവശ്യമായ ആഹാരം " എന്നാണു സിറിയന്‍ റീത്തില്‍ പറയുന്നത്. എന്തൊക്കെയായാലും ഈ പ്രാര്‍ത്ഥന ലൂക്കയുടെയും മത്തായിയുടെയും സുവിശേഷഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഗൂഗിളില്‍ "Our father in Heaven" എന്നു സെര്‍ച്ച് ചെയ്തപ്പോള്‍ പലഭാഷകളിലേ ഈ പ്രാര്‍ത്ഥനയും ചെറിയൊരു ചരിത്രവും കിട്ടി. ഇതാര്‍ക്കെങ്കിലും ഉപകരിക്കുമോ ഇല്ലയോ എന്നറിയില്ല. എങ്കിലും ഒരു മൂച്ചിനു അവയുടെ ഉച്ചാരണവും പറ്റുമെങ്കില്‍ വാക്കുകളുടെ അര്‍ത്ഥവും കിട്ടുമോന്നറിയാനുള്ള അന്വേഷണത്തില്‍ കിട്ടിയത് ചുവടേ ചേര്‍ക്കുന്നു. വാക്കുകളുടെ അര്‍ത്ഥ കണ്ടുപിടിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലാത്തതിനാല്‍ അവ മുഴുവന്‍ പകര്‍ത്തി വെച്ച് പോസ്റ്റ് നീട്ടുന്നില്ല. എങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാന്‍ മറക്കണ്ട കേട്ടോ.
മലയാളം : സത്യവേദപുസ്തകം, പഴയ മലയാളം, പി.ഒ.സി.
ലത്തീന്‍ : Pater Noster with Pronunciation
ഗ്രീക്ക് : Πάτερ ἡμῶν with Pronunciation
സംസ്കൃതം : भो अस्माकं स्वर्गस्थ पितः with Pronunciation
English: (1988) (1928) (1662)
ജെര്‍മ്മന്‍ : Das Vaterunser with Pronunciation
ഇറ്റാലിയന്‍ : Padre Nostro with Pronunciation
ഫ്രെഞ്ച്: Notre père with Pronunciation

2009 മേയ് 27, ബുധനാഴ്‌ച

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - ഫ്രെഞ്ച്

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
Notre père (French)
നൊതര്‍ പെരെ (ഫ്രെഞ്ച്)


Notre père, qui êtes aux cieux!
നൊതര്‍ പെരെ കി എതൊ ഒ സ്യൂഓ!
Que votre nom soit sanctificié.
കെ വോതര്‍ നോം സ്വാ സങ്ക്തിഫിസിയെ.
Que votre règne vienne.
കെ വോതര്‍ രേഞ് വിയാന്‍.
Que votre volonté soit faite, sur la terre comme au ciel.
കെ വോതര്‍ വൊളോന്തേയ് സ്വ ഫായ്ത് സ്യൂര്‍ ല തെര്‍ കോം ഒ സിയേല്‍.
onnez-nous aujourd'hui notre poindre ce jour.
ഡോണേയ് നു ഒയുര്‍ദ്വി, നോതര്‍ പ്വെന്ദ്രെ സെ ഴര്‍.
Pardonnez-nous nos offenses, comme nous pardonnons aussi a ceux, qui nous ont offensés,
പാര്‍ദോണെയ് നു നൊ ഒഫെന്‍സെ, കോം നു പാര്‍ദൊനോ ഒസി ആ സൊ കി നു ഒ(ന്‍) ഒഫെന്‍സെയ്‌
et ne nous soumetez pas à la tentation,
അ നെ നു സുമെതേയ് പ അ ല ടെന്താഷന്‍
mais délivrez-nous du mal.
മയ് ദെലിവെരെയ് നു ദ്യു മല്‍

Car c'est à toi qu'appartiènne, le régne, la puissance et la gloire, pour les siècles des siècles.
കാര്‍ സയ് അ ത്വ ക്‌അപാര്‍തിയെന്‍, ലെ രെഞ്, ല പുയിസസ് അ ല ഗ്ലുഅര്‍ പുര്‍ ലെയ് സിയെകിള്‍ ദെയ് സിയെകിള്‍

Amen.
ആമെന്‍

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

2009 മേയ് 18, തിങ്കളാഴ്‌ച

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - ഇറ്റാലിയന്‍

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
Padre Nostro (Italian)
പാദ്രെ നോസ്ത്രോ

Padre nostro, che sei nei cieli!
പാദ്രെ നോസ്ത്രോ ഷേ സെ നെ ചേളി
Sia santificato il tuo nome.
സിയ സാന്തിഫികാനോ ഇല്‍ തുഓ നോമേ.
Venga il tuo regno.
വെഞാ ഇല്‍ തുഓ റെഞ്ഞോ
Sia fatta la tua volontá.
സിയാ ഫത്താ ല തുആ വൊളോന്താ
Come in cielo cosí in terra.
കോമേ ഇന്‍ ചേലോ കോസി ഇന്‍ തേറാ.
Dacci oggi il nostro pane quotidiano,
ദാചീ ഓഗ്ഗി ഇല്‍ നോസ്ത്രോ പാനെ കൊദിദിയാനോ,
E rimetti a noi i nostri debiti,
ഏ റിമെത്തീ അ നോയീ നോസ്ത്രി ദെബിത്തീ
Come noi li rimettiamo ai nostri debitori.
കോമെ നോയി ലി റിമെത്തിയാമോ അയി നോസ്ത്രി ദെബിതോറി.
E non ci indurre in tentazione,
ഏ നോന്‍ സി ഇന്‍ദൂരെ ഇന്‍ തേന്‍താഷിയോനേ,
Ma liberaci dal male.
മാ ലിബെരാസി ദല്‍ മാലേ


Tuo il regno, Tua la potenza e la gloria nei secoli dei secoli.
തുഓ ഇല്‍ റെഞ്ഞോ, തുആ ല പൊതേന്‍സാ അ ല ഗ്ളൊറിയ നെ സെകോളീ ദെ സെക്കോളി.
Amen

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

2009 മേയ് 14, വ്യാഴാഴ്‌ച

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - ജെര്‍മ്മന്‍

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
Das Vaterunser (German)
ദസ് ഫാതര്‍ ഉണ്‍സര്‍ (ജെര്‍മ്മന്‍)


Vater unser im Himmel!
ഫാതര്‍ ഉണ്‍സര്‍ ഇം ഹിമ്മെല്‍!
Geheiligt werde Dein Name.
ഗെഹൈലിറ്റ് വെര്‍ദെ ദൈന്‍ നാമെ.
Dein Reich komme.
ദൈന്‍ റേഷ് കോമ്മെ,
Dein Wille geschehe, wie im Himmel, so auf Erden.
ദൈന്‍ വില്ലെ ഗെഷേ വിയെ ഇം ഹിമ്മെല്‍ സൊ ഔഫ് ഏര്‍ദെന്‍.
Unser tägliches Brot gib uns heute,
ഉണ്‍സെര്‍ റ്റഗ്ലിഷെസ് ബ്രോത് ഗിബ് ഉണ്‍സ് ഹോത്‌,
Und vergib uns unsere Schuld, wie auch wir vergeben unseren Schuldigern,
ഉണ്‍ദ് വെര്‍ഗിബ് ഉണ്‍സ് ഉണ്‍സെരെ ഷുള്‍ദ് വൈ ഓഷ് വിര്‍ വെര്‍ഗെബെന്‍ ഉണ്‍സെരെന്‍ ഷുള്‍ദിഗേണ്‍,
Und führe uns nicht in Versuchung,
ഉണ്‍ദ് ഫൂഹ്രെ ഉണ്‍സ് നീഷ് ഇന്‍ വെര്‍സുഷുങ്
Sondern erlöse uns von dem Bösen.

സൊന്‍ദേന്‍ എര്‍ലോസ്‌ ഉണ്‍സ് വൊന്‍ ദെം ബോസെന്.




Denn Dein ist das Reich und die Kraft und die Herrlichkeit in Ewigkeit.

ദെന്‍ ദൈന്‍ ഇസ്റ്റ് ദസ് റെയ്ഷ് ഉണ്‍ദ് ദൈ ക്രാഫ്റ്റ് ഉണ്‍ദ് ദൈ ഹെര്‍ലിഷ്കൈത് ഇന്‍ എവിഗ്കൈത്,


Amen.


മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

2009 മേയ് 10, ഞായറാഴ്‌ച

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - സംസ്കൃതം

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
ഭൊ അസ്മകം സ്വര്‍ഗസ്ഥ പിതാ: (സംസ്കൃതം)

भो अस्माकं स्वर्गस्थ पितः
ഭൊ അസ്മകം സ്വര്ഗസ്ഥ പിതാ:
तव नामा पवित्रं पूज्यतां
തവ നാമാ പവിത്രം പൂജ്യതാം
तव राजं आयातु यथा स्वर्गे
തവ രാജ്യമായാതൂ യഥാ സ്വര്‍ഗ്
तथा मे दिन्यां अपि तव इछा सिध्यतु
തഥാ മെ ദിന്യമാപി തവേഛ സിധ്യതൂ
शिवस्तनं भक्श्यं अद्य अस्मभ्यं देहि
ശിവസ്ത്നം ഭക്ഷ്യം അധ് അസ്മഭ്യം ദേഹി
वयं च यथा अस्मत् अपराधिनं क्शमामहे
വയം ച യഥ അസ്മതു അപരാധിനം ക്ഷമാമഹെ
तथा तवं अस्माकं अपराधन् क्शमसव
തഥാ തവം അസ്മകം അപരാധന്‍ ക്ഷമസ്വ
अस्मांश् च परिक्शं मा वय
അസ്മാംശ് ച പരിക്ഷം മ വയ
अपि तु दुरामत उद्धर
അപി തൂ ദൂരാമത ഉദ്ധര

यतो राज्यं पराक्रमह प्रतापशक यगे तवैव
യതൊ രാജ്യം പരാക്രമഹ് പ്രതപശ്ക യുഗെ തവൈവ
മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

2009 മേയ് 9, ശനിയാഴ്‌ച

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ -ലത്തീന്‍

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്Pater Noster (Latin)
പാതര്‍ നോസ്തര്‍ (ലത്തീന്‍)

Pater Noster, qui es in caelis:
പാതര്‍ നോസ്തര്‍ കു ഏസ് ഇന്‍ ചേളിസ്;
sanctificétur nomen tuum;
സാങ്ക്തിഫിചേതുര്‍ നോമെന്‍ തൂം;
advéniat regnum tuum;
അദ്‌വേനിയാത് റേഞ്ഞും തൂം;
fiat volúntas tua, sicut in caelo, et in terra.
ഫിയാത് വോളുന്താസ്‌ തുവാ, സികുത് ഇന്‍ ചേലോ, എത് ഇന്‍ തേറാ.
Panem nostrum cotidiánum da nobis hódie;
പാനെം നോസ്ത്രും കൊദിദിയാനും ദ നോബിസ് ഹോര്‍ദിയെ;
et dimítte nobis débita nostra, sicut et nos dimíttimus debitóribus nostris;
എത് ദിമിതെ നോബിസ്‌ ദേബിത നോസ്ത്ര, സികുത് എത് നോസ് ദിമിത്തിമൂസ് ദെബിതോരിബുസ് നോസ്ത്രിസ്;
et ne nos indúcas in temptatiónem,
എത് നെ നോസ് ഇന്‍ദൂകാസ് ഇന്‍ തെംതാഷിയോനെം,
sed líbera nos a malo.
സെദ് ലീബെര നോസ് അ മാലോ

Quia tuum est regnum, et potéstas, et glória in sáecula.
ക്വിയാ തൂം എസ്ത് റേഞ്ഞും, എത് പൊതേസ്താസ്, എത് ഗ്ളോറിയ ഇന്‍ സേകൂളാ.
Amen.
ആമീന്‍
മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

2009 മേയ് 7, വ്യാഴാഴ്‌ച

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - ഗ്രീക്ക്

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
Pater Hemon (Greek)
പാതര്‍ ഹെമോണ്‍ (ഗ്രീക്ക്)


Πάτερ ἡμῶν ὁ ἐν τοῖς οὐρανοῖς•
പാതര്‍ ഹെമോണ്‍ ഹൊ എന്‍ തോയിസ് ഉറാനൊയിസ്:
ἁγιασθήτω τὸ ὄνομά σου•
എല്‍തെതൊ ഹെ ബസിലെയിയാ സവു;
ἐλθέτω ἡ βασιλεία σου•
ഹഗിയാസ്തെതൊ തൊ ഒനോമ സവു;
γενηθήτω τὸ θέλημά σου, ὡς ἐν οὐρανῷ καὶ ἐπὶ τῆς γῆς•
ഗെനെതെതൊ തൊ തെലെമ സവു, ഹോസ് എന്‍ ഉറാനോ കായി എപി ഗെസ്;
τὸν ἄρτον ἡμῶν τὸν ἐπιούσιον δὸς ἡμῖν σήμερον•
തോന്‍ അര്‍ത്തോന്‍ ഹെമോന്‍ തൊ എതൊഷിയോന്‍ ദോസ് ഹെമിന്‍ സെമെരോന്‍;
καὶ ἄφες ἡμῖν τὰ ὀφειλήματα ἡμῶν,
കായി അഫെസ് ഹെമിന താ ഒഫെയിലിയെമതാ ഹെമോന്, ഹോസ് കായി ഹെമൈസ്
ὡς καὶ ἡμεῖς ἀφίεμεν τοῖς ὀφειλέταις ἡμῶν•
അഫെകാമെന്‍ തോയിസ് ഒഫെയിലെതായിസ് ഹെമോന്‍;
καὶ μὴ εἰσενέγκῃς ἡμᾶς εἰς πειρασμόν,
കായി മെ എയീസെനെഗ്കെസ് ഹെമസ് എയിസ് പെയിരസ്മൊന്,
ἀλλὰ ῥῦσαι ἡμᾶς ἀπὸ τοῦ πονηροῦ.
അല്ല റുസായി ഹെമാസ് അപൊ തൌ തൊനേരൌ

Ὅτι σοῦ ἐστιν ἡ βασιλεία καὶ ἡ δύναμις καὶ ἡ δόξα εἰς τοὺς αἰῶνας.
ഹോതി സൊവു എസ്തിന്‍ ഹെ ബസിലെയിറ കായി ഹെ ദുനാമിസ് കാഇ ഹെ ദോക്സ എയിസ് തോവുസ് അയിയോനാസ്.

ἀμήν.
ആമേന്‍
മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

2009 മേയ് 2, ശനിയാഴ്‌ച

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - മലയാളം

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
സത്യവേദപുസ്തകം

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
നിന്റെ രാജ്യം വരേണമേ;
നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷിമിച്ചിരിക്കുന്നതുപോലെ
ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
ഞങ്ങളെ പരീക്ഷയില്‍ കടത്താതെ
ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ.
രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ

പി.ഒ.സി. ബൈബിള്‍ പരിഭാഷ

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ;
അങ്ങയുടെ രാജ്യം വരണമേ;
അങ്ങയുടെ ഹിതം സ്വഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ.
അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ;
ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ,
ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ.
ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ.
തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ

പഴയ മലയാളം

ആകാശങ്ങളില്‍ ഇരിക്കുന്ന ഞങ്ങളുടെ ബാവ,
നിന്‍തിരുനാമം ശുദ്ധമാകപ്പെടേണം;
നിന്റെ രാജിതം വരേണം;
നിന്റെ തിരുമനസ്സ് ആകാശത്തിലെപ്പോലെ,
ഭൂമിയിലും ആകേണം.
ഞങ്ങളുടെ അന്നന്നെ അപ്പം ഇന്നു ഞങ്ങള്‍ക്കു തരിക.
ഞങ്ങളുടെ കടപ്പുക്കാരരോട് ഞങ്ങള്‍ പൊറുക്കുന്നപോലെ,
ഞങ്ങളുടെ കടപ്പുകള്‍ ഞങ്ങളോടും പൊറുക്ക.
ഞങ്ങളെ പരീക്ഷയിലും പൂകിക്കല്ലെ;
വിശേഷിച്ച്, തിന്മയില്‍ നിന്ന്,
ഞങ്ങളെ രക്ഷിച്ചുകൊള്‍ക.

അമേന്‍

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - English

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
English Our Father in Heaven (1988)

Our father in heaven,
hallowed be your name.
Your kingdom come.
Your will be done on earth, as it is in heaven.
Give us this day our daily bread,
and forgive us our sins, as we forgive those, who sin against us.
Lead us not into temptation,
but deliver us from evil.

For the Kingdom, the power and the glory are yours, now and forever.

Amen.

English Our Father in Heaven (1928)

Our father, who art in heaven,
hallowed be thy name.
Thy kingdom come.
Thy will be done on earth, as in heaven.
Give us this day our daily bread,
and forgive us our trespasses, as we forgive those, who trespass against us,
and lead us not into temptation,
but deliver us from evil.

For thine is Kingdom, the power and the glory, forever and ever.

Amen.

English Our Father in Heaven (1662)

Our Father, which art in heaven,
hallowed be thy name;
thy kingdom come;
thy will be done,
in earth as it is in heaven.
Give us this day our daily bread.
And forgive us our trespasses,
as we forgive them that trespass against us.
And lead us not into temptation;
but deliver us from evil.

For thine is the kingdom, the power, and the glory, for ever and ever.
Amen.

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

2009 ജനുവരി 2, വെള്ളിയാഴ്‌ച

നേര്‍ച്ചക്കുറ്റിക്കു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്യരുത്

ദേവാലയങ്ങള്‍ എന്തിനുള്ളതാകുന്നു? കാശു വാരാനും എന്നാല്‍ പറയാന്‍ കൊള്ളാവുന്നതുമായ ഏരിയ ഇതല്ലാതേ മറ്റെന്തുണ്ട്. അതു കൊണ്ടാണു ഇത്തരം വാണിങ്ങുകള്‍ അഥവാ 'നേര്‍ച്ചക്കുറ്റിക്കു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്യരുത്', എന്ന നിര്‍ദ്ദേശങ്ങ്ങള്‍ ബഹുമാനപ്പെട്ട ഭക്തജനങ്ങള്‍ക്കു കിട്ടുന്നത്. ദൈവം മറഞ്നിരുന്നാലും നേര്ച്ചക്കുറ്റി മറയരുത് എന്നത് വെറുമൊരു ഭക്തനായ എനിക്ക് സന്തോഷം തരുന്നു. ദൈവത്തെ മറച്ചു വെച്ചുള്ള നേര്ച്ചക്കുറ്റികളുടെ പ്രദര്ശനം എന്നെ ആവേശം കൊള്ളിക്കുന്നു. ചാട്ടയും ഉലക്കയുമൊക്കെ എടുത്തു വീശാന്‍ യേശുവോ, നബിയോ, അവതാരങ്ങളോ വരില്ല എന്നതിനാല്‍ ഇതരം ബോര്ഡുകള്‍ കാലാന്തരത്തോളം നിലനില്ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

പണ്ടൊക്കെ കുര്‍ബ്ബാനയ്ക്ക് പോകുമ്പോള്‍ ഡാഡി ഒരു രൂപാ തരും. അതു നേര്ച്ചകുറ്റിയിലിടാനുള്ളതാണു. അതു കൊണ്ടെനിക്കെന്തു കിട്ടും? പ. ഖുര്‍ ആന്‍ പറയുന്നു, 'ദാനധര്മ്മം ആപത്തില്‍ നിന്നു രക്ഷിക്കും' എന്നു. കൊള്ളാം നല്ലതു തന്നെ, അതിനാല്‍ ക്രിസ്ത്യാനി ആണെങ്കിലും മോസ്കിനു മുന്നിലുള്ള നേര്ച്ച്ക്കുറ്റികളിലും ഞാന്‍ പണ്ട് കാശിടുമായ്രുന്നു. അതൊക്കെ നേരിട്ടു ദൈവത്തിന്റെ കയിലെത്തുമെന്നും ദൈവം ആ കാശ് വേഷം മാറി നടന്നു കാശില്ലാത്തവര്ക്കു കൊടുക്കുമെന്നൊക്കെയായിരു എന്റെ പിള്ള ബുദ്ധിയില്‍ തോന്നിയിരുന്നത്.

ദേവാലയങ്ങള്ക്ക് അങ്ങിനെ ഒരു കാലമുണ്ടായിരിക്കണം. വിശ്വാസികളില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് നിലനിന്നു പോകുക എന്നത്. പക്ഷേ ഇന്നൊ? ഇന്നു ഒരോ മത വിഭാഗങ്ങള്ക്കും വരുമാനമുണ്ടക്കിത്തരുന്ന, എന്നു മാത്രമല്ല കൊള്ളവരുമാനമുണ്ടാകിത്തരുന്ന എത്ര സ്വാശ്ര്യ കോളേജുകളും, സ്ഥാപനങ്ങളും, ഷോപ്പിങ് കോമ്പ്ലെക്സുകളും, സ്വകാര്യ ആശുപത്രികളും ഉണ്ട്. തന്ത്രിമാര്ക്ക് ലക്ഷ്ങ്ങള്‍ ശമ്പളം നല്കാന്‍ പ്രാപ്തമാണവ,ഒരു രൂപത മൊത്തം വിലക്കുവാങ്ങാന്‍ പ്രാപ്തമാണവ, യത്തീമുകളെ അത്യന്താധുനിക സൌകര്യങ്ങളില്‍ വളര്‍ത്താന്‍ പ്രാപ്തമാണവ. പക്ഷേ നേച്ചക്കുറ്റികളിന്നും ദേവാലയങ്ങള്ക്ക് കാവല്‍ നില്ക്കുന്നു. അതില്‍ കാശും വീഴുന്നു. വീഴന്‍ ബുദ്ധിമുട്ടുണ്ടാക്കി പാര്ക്ക് ചെയ്യുന്ന വാഹനങ്ങളെ തള്ളി നീക്കുന്നു. ആ വാഹനങ്ങള്‍ ദൈവത്തെ മറഞ്ഞു നില്ക്കുകയും നേര്ച്ചക്കുറ്റികള്‍ തെലിഞ്ഞു നില്ക്കുകയും ചെയ്യുന്നു.

കാലാകാലങ്ങളായി ദേവലയങ്ങള്‍ അതു തന്നെയാണു ചെയ്യുന്നത്, ഒരു കൈ കൊണ്ട് ദൈവത്തെ മറച്ചു പിടിക്കുകയും മറുകൈ കൊണ്ട് കാശു വാരുകയും ചെയ്യുന്നു. ആ കൈ എന്റെ പോക്കറ്റിലും വീഴുന്നല്ലോ കര്‍താവേ.

2008 ഡിസംബർ 2, ചൊവ്വാഴ്ച

അഭയാക്കേസ് വലതുകരണത്തടിക്കുമ്പോള്‍

"നിന്റെ വലതു കരണത്തടിക്കുന്നവനു ഇടത് കരണം കൂടി കാണിച്ചു കൊടുക്കുക"-യേശു ക്രിസ്തു (ബൈബിള്‍)

സഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന ഡിഗ്രിയാണു ഇതിലൂടെ യേശു ഉദ്ദേശിക്കുന്നത്. വലതുകരണത്തടിക്കുക എന്നത് അസ്വാഭാവീകമാണു. സാധാരണഗതിയില്‍ ഒരാള്‍ക്ക് ഇടതുകരണത്തേ അടിക്കാന്‍ കഴിയൂ. വലതുകരണത്തടിക്കണമെങ്കില്‍ വലതുകൈയുടെ പുറം ഭാഗം കൊണ്ടടിക്കണം. പുറംകൈക്ക് അടികൊള്ളുക എന്നത് ഏറ്റം ഹീനവും അപമാനകരവുമായി കരുതിയിരുന്ന സമൂഹത്തിലാണു യേശു ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് പറയുന്നത്. അതു കൊണ്ടുതന്നെ, ഏറ്റവും അപമാനപരമായ അവസ്ഥയില്‍ പോലും സംയമനം പാലിക്കാന്‍ അദ്ദേഹത്തിന്റെ അനുഗമിക്കുന്ന സഭയ്ക്ക് ധാര്‍മ്മികമായ ഉത്തരവാദിത്വം ഉണ്ട്.

സിസ്റ്റര്‍ ആനിയുടെ ലേഖനം ഡീക്കന്‍ റോബിന്റെ ബ്ളൊഗില്‍ വായിച്ചു. സി.സ്റ്റെഫിയെ ലോകത്തിന്റെ വിശുദ്ധീകരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട സഹനത്തിന്റെ പ്രതീകമായി ചിത്രീകരിച്ചിരിക്കുന്നത് വായിച്ചാല്‍ വിശുദ്ധീകരണം എന്ന പദം പോലുമറയ്ക്കും. ഈ വേദന സഹിക്കുന്നു എന്നു പറയുന്ന ലേഖനം തുറന്നു വെക്കുന്നത് വേദന സഹിക്കാന്‍ കഴിയാത്ത സിസ്റ്റെറിന്റെ അസഹിഷ്ണുതയാണു. അറസ്റ്റിലായ ഉടന്‍തന്നെ സര്‍ക്കുലാര്‍ ഇറക്കിയ കോട്ടയം അതിരൂപതാ പി.ആര്‍.ഓയും ഇടയലേഖകനും ഉദ്ദേശിച്ചതു അറസ്റ്റിലായവര്‍ നിരപരാധികളാണു എന്ന അടിവരയിടുകയും സഭയുടെ മുഖം രക്ഷിക്കുകയുമാണു. പക്ഷേ അതുണ്ടാക്കിയത് വിപരീതഫലവും. വിശ്വാസികള്‍ക്കുണ്ടാകാവുന്ന സ്വാഭാവികമായ സംശയത്തേ ബലപ്പേടുത്തുക മാത്രമാണു അതു ചെയ്തത്. കാരണം അവയ്ക്ക് ആധികാരികത ഇല്ലായിരുന്നു എന്നത് തന്നെ.

അച്ചന്മാരും കന്യാസ്ത്രീയും നിരപരാധികളാണു എന്നു പറയുന്നവര്‍ക്ക് അതിനു തക്ക തെളിവു കൂടി നല്കാനുള്ള ബാധ്യതയുണ്ട്. കോട്ടുരാനച്ചനും പിതൃക്കയിലച്ചനും അഭയ മരിച്ചതിന്റെ തലേന്നു രാത്രി വൈകീട്ടും കോണ്‍വെന്റിലുണ്ടായിരുന്നു എന്നത് തെറ്റാണെങ്കില്‍ പിന്നെ അവര്‍ എവിടെയായിരുന്നു എന്നു ബോധ്യപ്പെടുത്താന്‍ ഈ ലേഖനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. മത്രമല്ല ഇതൊരു കെട്ടിച്ചമച്ച കേസ് ആണു എന്നു പറയുന്നതിനു വ്യക്തമായ അടിസ്ഥാനം നല്കുന്ന സ്ഥിതിവിവരങ്ങളും ഇതില്‍ ഇല്ല.
മറിച്ച് വിജൃംഭിതമായ വികാരങ്ങളുടെ വാചാടോപം മാത്രമേ ഉള്ളൂ. അത് വിവേകത്തെ കുറിക്കുന്നുമില്ല.

കുറ്റാരോപിതരുടെ അപരാധിത്വം സി.ബി.ഐ.ക്കും നിരപരാധിത്വം സഭയ്ക്കും വ്യക്തമായി തെളിയിക്കാന്‍ സാധിക്കാത്ത ഈ സാഹചര്യത്തില്‍, യേശുവിന്റെ ഈ ഉപദേശം മുഖവിലയ്ക്കു സഭ കൈക്കൊള്ളണം എന്നാണു എനിക്ക് തോന്നുന്നത്. അഭയക്കേസ് നമ്മുടെ വലതുകരണത്തു പതിച്ച അടിയാണു. സംയമനപൂര്‍വ്വം ഇടതു കരണം കൂടി കാണിച്ചു കൊടുക്കുക എന്ന നയമാണു നാം ഉള്‍ക്കൊള്ളേണ്ടത്. അതാണു യഥാര്‍ത്ഥ സഹനവും.

നാളെ, ഈ കേസില്‍ ഇവര്‍ നിരപരാധികളാണു എന്നു തെളിഞ്ഞാല്‍ അതു സഭയുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നേരെ മറിച്ച് ഇവര്‍ അപരാധികളായാല്‍ വികാരഭരിതരായി ഇന്നു നാമെഴുതുന്ന ലേഖനങ്ങളുടെ പുനര്‍വായന മാത്രം മതി, സഭയുടെ അന്തസ്സിനു മങ്ങലേല്പ്പിക്കാന്‍. അതു കൊണ്ട് ഈ അവസരത്തില്‍ വിചാരപൂര്‍വ്വമായ സംയമനം സഭയും വിശ്വാസികളും അനുഭാവികളും ഉള്‍ക്കൊള്ളണമെന്നാണു ഒരു അല്മായന്‍ എന്ന നിലയില്‍ എന്റെ അഭ്യര്‍ത്ഥന.

2008 ഒക്‌ടോബർ 14, ചൊവ്വാഴ്ച

സഭയും വിഗ്രഹാരാധനയും എന്റെ സംശയങ്ങളും.

Exodus 20:5, “Thou shalt not bow down thyself to them, nor serve them: for I the LORD thy God am a jealous God,visiting the iniquity of the fathers upon the children unto the third and fourth generation of them that hate me;” (പുറപ്പാടിന്റെ പുസ്തകം)

Leviticus 26:1, “Ye shall make you no idols nor graven image, neither rear you up a standing image, neither shall ye set up any image of stone in your land, to bow down unto it: for I am the LORD your God.” (ലേവായരുടെ പുസ്തകം)

Deuteronomy 29:17, “And ye have seen their abominations, and their idols, wood and stone, silver and gold, which were among them.” (നിയമാവര്‍ത്തന പുസ്തകം)

Exodus 20:4, “Thou shalt not make unto thee any graven image, or any likeness of any thing that is in heaven above, or that is in the earth beneath, or that is in the water under the earth:” (പുറപ്പാടിന്റെ പുസ്തകം)

വിഗ്രഹാരാധന, കത്തോലിക്കരും, അകത്തോലിക്കരും, യഹൂദജനവും ഒരു പോലെ നിഷിദ്ധമായികരുതുന്നു. കല്ലിലോ, ലോഹത്തിലോ, മരത്തിലോ മറ്റ് വസ്തുക്കളാലോ തീര്‍ത്ത വിഗ്രഹങ്ങളേ ആരാധിക്കുന്നത്, ഒന്നാം പ്രമാണ ലംഘനത്തിന്റെ വകഭേദങ്ങളില്‍ ഒന്നാണു. എങ്കിലും ക്രൈസ്തവദേവാലയങ്ങളില്‍ പ്രത്യേകിച്ച് കത്തോലിക്ക ദേവാലയങ്ങളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടില്ലേ എന്ന ആക്ഷേപം നിലവിലുണ്ട്. തെറ്റിദ്ധരിക്കപ്പെടുന്ന ആശയസംഘട്ടനം ഇതിലുണ്ട്, വൈപരീത്യം എന്നും പറയാം. ക്രൈസ്തവവിശ്വാസപ്രകാരം ഇതു വിഗ്രഹാരാധനയല്ല, പ്രതിമാവണക്കം ആണു. പ്രതിമ എന്നതിനര്‍ത്ഥം വിഗ്രഹം എന്നു തന്നെയെങ്കിലും, വണക്കം എന്നതിനു ആരാധനയുമായി വിദൂരമായ അര്‍ത്ഥമേ ഉള്ളൂ. എന്താണു വണക്കം കൊണ്ടുദ്ദേശിക്കുന്നത്? ഭക്തിയുടെ ചെറുമേമ്പൊടിയുള്ല ബഹുമാനം എന്നാണു എന്റെ പഴമനസ്സു പറയുന്നത്.

എനിക്ക് ലഭിച്ചിരിക്കുന്ന ഉദാഹരണം: എന്റെ അപ്പൂപ്പന്‍ മരിച്ചു പോയി. എന്റെ വീടിന്റെ മുന്‍വശത്തുള്ള ഭിത്തിയില്‍ അദ്ദേഹത്തിന്റെ ഒരു ഛായാചിത്രം തൂക്കിയിട്ടുണ്ട്. ഞാന്‍ ആ ചിത്രത്തില്‍ മാലയിടുമ്പോള്‍ അദ്ദേഹത്തോടുള്ള സ്നേഹമോ ബഹുമാനമോ ആണു പ്രകടമാകുന്നതു. അതു വിഗ്രഹാരാധനയല്ല എന്നു ചുരുക്കം. ഇതു തന്നെയാണു പള്ളികളിലും നടക്കേണ്ടതു. ഓകെ. ഇതു ഞാന്‍ സമ്മതിച്ചു. ഇതു തന്നെയാണോ പള്ളികളില്‍ നടക്കുന്നതെന്ന ചോദ്യമവിടെ നില്‍ക്കട്ടേ.

ഒരു ദിവസം അപ്പൂപ്പന്റെ പടത്തില്‍ മാലയിട്ടു ഞാന്‍ പരീക്ഷയ്ക്ക് പോയി. അന്നത്തേ പരീക്ഷ നന്നായിരുന്നു, അടുത്ത ദിവസവും മാലയിട്ടു, പരീക്ഷ നന്നായി. അടുത്ത ദിവസം ഞാന്‍ മാലയിടാന്‍ മറന്നു പോയി. പരീക്ഷ മോശമാകുകയും ചെയ്തു. അപ്പോള്‍ ഒരടിസ്ഥാനവുമില്ലാതെ ഞാന്‍ കരുതുന്നു “അപ്പൂപ്പന്റെ പടത്തില്‍ മാലയിട്ടാല്‍ പരീക്ഷ നന്നാവും”. ഇതറിഞ്ഞ എന്റെ സുഹൃത്തുക്കളും പരീക്ഷയ്ക്കു പോകും മുമ്പ് അപ്പൂപ്പന്റെ പടത്തില്‍ മാലയിടുന്നത് പതിവായി. മാലയിട്ട് ചിലരുടെ പരീക്ഷ നന്നായി. പഠിക്കാതെ മാല മാത്രമിട്ടു പരീക്ഷയെഴുതിയവരുടെ കാര്യം ഗോവിന്ദ. മാലയിട്ടു തോറ്റവരുടെ വാക്കുകള്‍ ജയിച്ചവര്‍ വിശ്വസിച്ചില്ല. അവര്‍ കൂടുതല്‍ വിലയുള്ള മാല വാങ്ങിയിട്ടു. ചോദ്യമിതാണു -ഇപ്പോള്‍ ഞാനോ, എന്റെ സുഹൃത്തുക്കളോ മാലയിടുന്നത് ബഹുമാനം കൊണ്ടാണോ?

പുണ്യാളന്മാരുടെ പ്രതിമകളില്‍ ദിവ്യത്വം ഉണ്ടാകും അതിനാല്‍ അതില്‍ മാലയിട്ടാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കും എന്നിരിക്കട്ടെ. അങ്ങിനെയെങ്കില്‍ എല്ലാ പ്രതിമകളിലും അതുണ്ടാവണ്ടെ. എന്തുകൊണ്ടാണു കലൂരിലെ അന്തോണിസുപുണ്യവാളന്റെ പ്രതിമയിലോ, വേളാങ്കണ്ണിയിലേ മാതാവിന്റെ പ്രതിമയിലോ, കണ്ണമാലിയിലെ ഔസേപ്പിതാവിന്റെ പ്രതിമയിലോ ഒക്കെ മാത്രമായി ദിവ്യത്വം ഉണ്ടാകുന്നു. അത്തരം പ്രതിമകളില്‍ ദിവ്യത്വം ഉണ്ട് എന്നു കരുതുന്നതു തന്നെ വിഗ്രഹാരധനയല്ലെ? ദൈവം സര്‍വ്വ വ്യാപിയാണെന്നിരിക്കെ ഏതെങ്കിലും ഒരു പ്രത്യേക പള്ളിയില്‍ മാത്രം പ്രാര്ത്ഥിക്കുക എന്നത് ആ പള്ളിക്ക് ദിവ്യത്വം കല്പിക്കുന്നതിനു തുല്യമല്ലേ?

സഭയുടെ ഡൊക്ട്രിനില്‍ പ്രതിമാവണക്കം എന്നു പറയുന്നതെങ്കിലും പ്രവൃത്തിയില്‍ അതു വിഗ്രഹാരാധന തന്നെയായി മാറുന്നതിവിടെയാണു. ഈ പള്ളിയില്‍ വന്നു പ്രാര്‍ത്ഥിച്ചാല്‍ രോഗശാന്തിയുണ്ടാകും ഈ പ്രതിമയില്‍ മാലയിട്ടാല്‍ കല്യാണം നടക്കുമെന്നൊക്കെ പറഞ്ഞു നോട്ടീസടിക്കുന്ന അച്ചന്മാരും കൃതഞ്ജത എഴുതുന്ന വിശ്വാസികളും ഒരു പോലെ വിഗ്രഹാരാധകരാണു. ഏതെങ്കിലും ഒരു പ്രതിമയിലോ ചിത്രത്തിലോ ദിവ്യത്വം കല്പിക്കുകയും അതു തന്നെ ദൈവമെന്നു ധരിക്കുന്നതുമാണു വിഗ്രഹാരാധന. നല്ല ജീവിതം നയിച്ചു കടന്നു പോയവരുടെ ചിത്രങ്ങള്‍ വണങ്ങുന്നത് നല്ലതു തന്നെ. പക്ഷേ ആ പ്രതിമകളില്‍ ദൈവത്വം കല്പീക്കുകയും അവയില്‍ മാലയിട്ടാലേ അനുഗ്രഹമുണ്ടാകൂ എന്നു വിശ്വസ്സിക്കുന്നതും വഴി ആ പ്രതിമയേയും ദേവാലയത്തെയും ദൈവങ്ങളാക്കുകയാണു ചെയ്യുന്നത്.

ഇനി ഒരു ചോദ്യം കൂടി. ശിവലിംഗത്തില്‍ കെട്ടിപ്പിടിച്ച് തന്റെ പ്രാണനുവേണ്ടി യാചിക്കുന്ന മാര്‍ക്കണ്ഡേയന്‍, കുരിശില്‍ കെട്ടിപ്പിടിച്ചു പ്രാര്‍ത്ഥിക്കുന്ന കുരിശിന്റെ യോഹന്നാന്‍. ഇവരില്‍ വിഗ്രഹാരാധകരുണ്ടോ? ഉണ്ടെങ്കില്‍ ആരു?

2008 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

ദൈവത്തിന്റെ മതം

ഏതാണു ദൈവത്തിന്റെ മതം എന്നതു എന്നെ അലട്ടുന്ന ചോദ്യമാണ്. ഒരിക്കല്‍ ഒരു പ്രൊട്ടെസ്റ്റന്റ് ആരാധനാലയത്തിനു മുന്നില്‍ എഴുതി വെച്ചിരുന്നതു ഈ അവസരത്തില്‍ ഞാനോര്‍ക്കുന്നു. “ക്രിസ്തുവാണു ഏകരക്ഷകന്‍”. കത്തോലിക്കനായ എനിക്ക് സന്തോഷം നല്കുന്ന വാക്യം ആണെങ്കിലും ദൈവം അങ്ങിനെ ആഗ്രഹിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ട്. നന്മ ചെയ്തു കടന്നു പോകുന്ന ഒരാളെ മമോദീസ വെള്ളം തലയില്‍ വീണില്ല എന്ന കാരണം കൊണ്ട് ദൈവം രക്ഷിക്കാതിരിക്കുമോ? ബഹുദൈവങ്ങളുള്ള ഹിന്ദുമതാചാരം ഉള്‍ക്കൊള്ളാത്ത ഒരാള്‍ക്ക് മോക്ഷം ലഭിക്കാതിരിക്കുമോ? ബഹുദൈവങ്ങളെ ആരാധിക്കുന്ന ഒരാള്‍ക്ക് സുബര്‍ക്കം നിഷേധിക്കപ്പെടുമോ?

ദൈവമില്ല എന്നു വിശ്വസിക്കുന്ന ഒരാള്ക്ക് ഞാനീ പറയുന്നത് സ്വീകാര്യമാണെന്നു തോന്നുന്നില്ല. എങ്കിലും പൊതുവില്‍ എല്ലാ വിശ്വാസികളും ദൈവസന്നിധിയിലേക്കുള്ള യാത്രയിലാണു. സൃഷ്ടാവിനെ കാണുവാനുള്ള സൃഷ്ടിയുടെ ആഗ്രഹപൂര്‍തീകരണമെന്നൊ, മോക്ഷം എന്നൊ, സ്വര്ഗ്ഗരാജ്യപൌരത്വം എന്നതൊക്കെയാണു ഈ യാത്രയുടെ ലക്ഷ്യം. മരണത്തിനു ശേഷം തങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതമായി അന്തിമവിധി ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.
പ്രവൃത്തികള്‍ക്കനുസൃതമാണു അന്തിമ വിധിയെങ്കില്‍ മതാചാരങ്ങള്‍ പാലിച്ചതു കൊണ്ടുമാത്രം, അല്ലെങ്കില്‍ ഒരു മതം പറയുന്ന ദൈവത്തില്‍ വിശ്വസിച്ചതു കൊണ്ടു മാത്രമേ മോക്ഷം, രക്ഷ ഇതൊക്കെ ലഭിക്കൂ എന്നു പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? ദൈവം അങ്ങിനെ നിഷ്കര്‍ഷിക്കുന്നുണ്ടോ?

എനിക്ക് തോന്നുന്നത് ദൈവത്തിന്റെ മതം “മനുഷ്യന്‍” ആണെന്നതാണു. അന്തിമവിധിയില്‍ “നീ ഏതു മതക്കാരാണെന്നു എന്നൊ മതത്തിനു വേണ്ടി എന്തു ചെയ്തു എന്നൊ” എന്നീ ചോദ്യങ്ങള്‍ ഉണ്ടാകുമെന്നു ക്രിസ്ത്യന്‍ പഠനങ്ങളില്‍ ഇല്ല. “അടുത്തു നില്‍ക്കുന്ന മനുഷ്യനു നീ എന്തു ചെയ്തു” എന്നതു മാത്രമായിരിക്കും ഓരോ ക്രിസ്ത്യാനിയും നേരിടേണ്ടി വരുന്ന ചോദ്യം. കാരണം ദൈവത്തിനു മനുഷ്യന്‍ എന്ന മതത്തേക്കുറിച്ചു മാത്രമേ അറിവു കാണു. അതിനാല്‍ അദ്ദെഹം “ഹേയ് ക്രിസ്ത്യാനി”, “ഹെയ് സിഖ്”, “ഹെയ് ഹിന്ദു” എന്നു വിളിക്കുമെന്നു ഞാന്‍ കരുതുന്നില്ല. മറ്റു മതങ്ങളിലും തതുല്യമായ ആശയങ്ങളാണു ഉള്ളത് എന്നാണു ഞാന്‍ കരുതുന്നതു.

അന്തിമവിധിനാളില്‍ ദൈവം എന്നെ “മനുഷ്യാ” എന്നു വിളിക്കും എന്നാണു എന്റെ വിശ്വാസം.

2008 സെപ്റ്റംബർ 27, ശനിയാഴ്‌ച

ക്രിസ്തുവും ശ്രീ കൃഷ്ണനും: ചില സാമ്യങ്ങള്‍

ക്രിസ്തുവിന്റെയും ശ്രീകൃഷ്ണനന്റെയും സാമ്യങ്ങള്‍ ഇതിനോടകം തന്നെ പലരും പഠനവിഷയമാക്കിയിട്ടുണ്ട്. ഇവയൊക്കെ ഇന്റെര്നെറ്റില്‍ ഇംഗ്ളീഷില്‍ ലഭ്യമാണു. അത്തരം പഠനങ്ങളില്‍ നിന്നും ലഭിച്ച ചില ആശയങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതു നല്ലതായിരിക്കും എന്നു തോന്നി.

ക്രിസ്തുവും കൃഷ്ണനും ഒരാളാണെന്നും, അല്ല, ഒരേ ദേവസങ്കല്‍പ്പത്തിന്റെ വ്യത്യസ്ത അവതാരങ്ങളാണെന്നും എന്ന ചിന്തകള്‍ക്ക് അനുകൂലമായും പ്രതികൂലമായും വാദങ്ങള്‍ നിലവിലുണ്ട്. അതേ സമയം തന്നെ വിശ്വസിക്കത്തക്കവണ്ണമുള്ള സാമ്യതകള്‍ രണ്ടുപേരുടെയും പേരുകളിലും, പ്രബോധനങ്ങളിലും, ജീവിതത്തിലും കാണാം.

1. ക്രിസ്തു എന്ന വാക്ക്, അഭിഷിക്തന്‍ (the anointed) എന്നര്‍ത്ഥം വരുന്ന ക്രിസ്തോസ്(kristos) എന്ന ഗ്രീക്ക് പദത്തില്‍ നിന്നണു ഉത്ഭവിച്ചിട്ടുള്ളതാണ്. കൃഷ്ണ എന്ന പദത്തിന്‍ തതുല്യമായ ഗ്രീക്ക് പദവും ക്രിസ്തോസ് എന്നതാണ്. കൂടാതെ, പശ്ചിമബ്‌ഗാളിലെ ഹിന്ദുക്കളുടെ ഇടയില്‍ കൃഷ്ണനെ ക്രിസ്തൊ (Kristo)എന്നു വിളിക്കുന്ന രീതിയും നിലവിലുണ്ട്. ഈ പദം ക്രിസ്തു എന്ന പേരിന്റെ സ്പാനിഷ് രൂപമായ ക്രിസ്തൊ(Cristo) എന്ന പദവുമായി സദൃശ്യമുള്ളതാണ്.

2. ഭാരതീയ ഹിന്ദു മതത്തില്‍ ഇങ്ങനെ ഒരു വിശ്വാസം കൂടിയുണ്ട്. അതായത്, യേശുക്രിസ്തുവിന്റേത്, ധര്‍മ്മ പുനഃസ്ഥാപനത്തിനായുള്ള, വിഷ്ണുവിന്റെ മറ്റൊരവതാരം തന്നെയാണെന്നും ആയതിനാല്‍ ക്രിസ്തുവും കൃഷ്ണനും പരസ്പരപൂരകങ്ങളാണെന്നും.

3. രണ്ടുപേരുടെയും അവതാരലക്ഷ്യങ്ങള്‍ ഒന്നു തന്നെയായിരുന്നു - മനുഷ്യകുലത്തിന്റെ രക്ഷ.

4. രണ്ടുപേരും ദൈവത്തിന്റെ മാനവരൂപത്തിലുള്ള അവതാരമായിരുന്നു. രണ്ടവതാരങ്ങളും മനുഷ്യകുലത്തിന്റെ സന്നിഗ്ധഘട്ടത്തില്‍ ആയിരുന്നു.

5. രണ്ടുപേരും ഗര്‍ഭസ്ഥരായതു ദൈവീകമായ അരൂപിയുടെ പ്രവര്‍ത്തനത്താലാണു.

6. രണ്ടുപേരുടെയും ജനനം നേരത്തെ പ്രതീക്ഷിക്കപ്പെടുകയും, സ്വര്‍ഗ്ഗീയ അശരീരിയാല്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു.

7. രണ്ടും പേരുടെയും ജനനം അസ്വാഭാവികമായ സ്ഥലത്തു വെച്ചായിരുന്നു.ക്രിസ്തു കാലിത്തൊഴുത്തിലും, കൃഷ്ണന്‍ തടവറയിലും. രണ്ടു പേരുടെയും ജനനസമയത്തു, സഹായിക്കാന്‍ ആയമാരോ, ശുശ്രൂഷികളോ, അടുത്തില്ലായിരുന്നു.

8. രണ്ട് പേരുടെയും ജനനം രാജകോപത്തിനു (കംസന്‍, ഹെറോദേസ്) നിദാനമാകുകയും, ദൈവകൃപയാല്‍ ജീവന്‍ രക്ഷിക്കപെടുകയും ചെയ്തു.

9. രാജകോപത്തില്‍ നിന്നും രക്ഷനേടാന്‍ രണ്ടു പേരും ശൈശവത്തിലേ പലായനം ചെയ്യേണ്ടി വന്നു. കൃഷ്ണന്‍ മധുര (Madhura)യില്‍ നിന്ന് അമ്പാടിയിലേക്കും, ക്രിസ്തു മെത്തൂറ (Muturea) എന്നു വിളിക്കപ്പെട്ടിരുന്ന ഈജിപ്ഷ്യന്‍ പ്രദേശത്തേക്കും. രാജാവിന്റെ ഉത്തരവിനെക്കുറിച്ച് അറിവ് നല്കിയത് ദേവദൂതന്മാരയിരുന്നു.

10. സര്‍പ്പതാഡനവുമായി രണ്ടുപേരും ബന്ധമുള്ളവരാണ്. ഒരാള്‍ സര്പ്പത്തിന്റെ ശിരസ്സില്‍ ചവിട്ടി നൃത്തം ചെയ്തപ്പോള്‍ മറ്റെയാളുടെ മാതാവിനെ, സര്‍പ്പത്തിന്റെ തല തകര്‍ക്കുന്ന സ്ത്രീ ആയി ചിത്രീകരിച്ചിരിക്കുന്നു.

11. കൃഷ്ണന്‍ കാലിമേയ്ക്കുന്ന ഇടയനായിരുന്നു. യേശു, സ്വയം ഇടയന്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. ക്രിസ്തീയ വിശ്വാസത്തില്‍ ഇടയന്‍ എന്ന concept-ന്‍ വളരെ അധികം പ്രാധാന്യമുണ്ട്.

12. തങ്ങളുടെ കുലമഹിമയെക്കുറിച്ച് അഹങ്കരിക്കുന്ന തങ്ങളുടെ ജനതയെ (യാദവകുലം, ഇസ്രയേല്‍ ഗോത്രം) ഓര്‍ത്ത് രണ്ടുപേരും ദുഃഖിതരായിരുന്നു.

13. രണ്ടുപേരും വിജാതീയ സ്ത്രീകളെ കിണറ്റിന്‍കരയില്‍ വെച്ച് കണ്ടുമുട്ടിയിട്ടുണ്ട്.

14. രണ്ടുപേരുടെയും മരണം ഭൂമിയില്‍ സ്പര്‍ശിക്കാതെ ആയിരുന്നു. കൃഷ്ണന്‍ ഒരു മരത്തില്‍ വെച്ചും യേശുകുരിശുമരത്തില്‍ വെച്ചും. രണ്ട് പേരുടെ ശരീരത്തിലും മൂര്‍ച്ചയുള്ള ആയുധം കൊണ്ടു മുറിവേറ്റിരുന്നു. (ശരം, ആണി)

15. രണ്ടുപേരും തങ്ങളുടെ മരണത്തിനു കാരണക്കാരയവര്‍ക്ക് മരിക്കും മുമ്പ് മാപ്പ് നല്കിയിരുന്നു.

16. രണ്ടുപേരും മരണത്തില്‍ നിന്നു ഉയര്‍ത്തെഴുന്നേല്ക്കുകയും സ്വര്‍ഗ്ഗാരോഹണം ചെയ്യുകയും ചെയ്തു.
രണ്ടുപേരും ത്രീത്വത്തിലെ രണ്ടാമത്തെ ആള്‍ ആണ്. (ബ്രഹ്മ, വിഷ്ണു (കൃഷ്ണന്‍), ശിവ- പിതാവ്, പുത്രന്‍(ക്രിസ്തു), പ.ആത്മാവ്.)