-->

Followers of this Blog

2013 ജനുവരി 31, വ്യാഴാഴ്‌ച

പട്ടിണി മരണം

ജീവന്റെ ഗന്ധം ചോര്‍ന്നു
തീര്‍ന്നോര്‍മ്മകള്‍
വരി തീര്‍ന്നു വഴിയില്‍
മരവിച്ച പ്രണയം
പേന തുമ്പിന്‍ ചവിട്ടേറ്റ് വാടിയ
പനിനീര്‍ ദലങ്ങളും
നിന്റെ ചുണ്ടുകളിലെ
വാകമര ചോപ്പും
കണ്ണനും രാധയും
ചതിയും മഴയും
മഞ്ഞിന്റെ വരകളും

2013 ജനുവരി 16, ബുധനാഴ്‌ച

വക്കച്ചന്‍ ചേട്ടന്റെ ചരിത്രം അഥവാ ചെള്ളക്കര ചരിതം

ദെബസ്ത്യാനോസ് (സെബസ്ത്യാനോസ്) പുണ്യാളന്റെ കുരിശു പള്ളിക്ക് മുന്നില്‍, മുട്ടുകാലില്‍ ലേശം വാതത്തിന്റെ വേദനയുള്ള ഭാഗത്ത്‌ വിരലുകൊണ്ട് അമര്‍ത്തി അങ്ങിനെ ചാരിയിരിക്കുമ്പോള്‍ വക്കച്ചന്‍ചേട്ടന് ഒരു രാജ്യം മുഴുവന്‍ചുറ്റും പരന്നു കിടക്കുന്നത് പോലെയാണ് ചെള്ളക്കര. മുട്ടിനാഴം വരുന്ന കുറുക്കുചെളി നീന്തി ചെള്ളക്കരയില്‍ആദ്യം കുടിയേറിയത് വക്കച്ചന്‍ചേട്ടനാണ്. അന്ന് മുതലേ തന്റെ തലക്ക് മുകളില്‍ ദൈവം തമ്പുരാനും അതിനു താഴെ ദെബസ്ത്യാനോസ് പുണ്യാളനും തനിക്ക്‌ താഴെ ചെള്ളക്കരക്കാരുമാണ് അയാള്‍ക്ക്‌. ദൈവവും പുണ്യാളനും പറയുന്നത് കേള്‍ക്കുന്ന വക്കച്ചന്‍ചേട്ടനും അയാള്‍പറയുന്നത് കേള്‍ക്കുന്ന ചെള്ളക്കരയുമായി തൊള്ളായിരത്തി നാപ്പതിലെ വെള്ളപ്പൊക്കം ശമിച്ച കാലം മുതല്‍ ആ നാട് ചലിച്ചു തുടങ്ങി.

2013 ജനുവരി 11, വെള്ളിയാഴ്‌ച

പങ്കാളിത്ത പെന്‍ഷന്‍ : വരും തലമുറക്ക് എന്താശങ്ക?


"വരുംതലമുറ"ക്ക് വേണ്ടി എന്നാണ് പങ്കാളിത്ത പെന്‍ഷനെതിരെ പണിമുടക്ക് സമരത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിപക്ഷ പാര്‍ട്ടി സംഘടനകള്‍ നടത്തുന്ന സമരത്തിന്റെ മുഖമുദ്ര. അങ്ങിനെ പറയാന്‍ കാരണമുണ്ട്. നിലവില്‍ തങ്ങളെ ബാധിക്കാത്ത കാര്യമാണ് പങ്കാളിത്ത പെന്‍ഷന്‍ . 2013 മുതല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇത് ബാധകം. ഈ "വരുംതലമുറ" വികാരം ഇതില്‍ നിന്നും ഉള്‍ക്കൊണ്ടതാണ്

2013 ജനുവരി 3, വ്യാഴാഴ്‌ച

മേഘരൂപാലിംഗനം പോലെ "ടാ തടിയാ"

ഇതൊരു വിദേശചിത്രത്തിന്റെ പുനരവതരണമാണോ എന്നോ അങ്ങിനെ ഒരു ചിത്രം വേറെ ഭാഷയില്‍ ഉണ്ടോ എന്നൊന്നും തിരക്കാന്‍ നില്‍ക്കുന്നില്ല. അല്ലെങ്കില്‍ തന്നെ അതില്‍ വലിയ കാര്യമുണ്ട് എന്ന് തോന്നുന്നില്ല. ആസ്വാദകന് അവന്റെ ജീവിതവുമായി പിണഞ്ഞു കിടക്കുന്ന ഇഴകള്‍ ഒരു കഥയില്‍ കണ്ടെത്താന്‍ കഴിയുന്നതോടെ അവന്‍ ആ സിനിമയില്‍ ജീവിച്ചു തുടങ്ങും. അങ്ങിനെ ഒരു അനുഭൂതി ഉണ്ടാക്കാന്‍ കഴിയുമോ എന്നത് മാത്രമാണ് ഇപ്പോള്‍ സിനിമയോടുള്ള എന്റെ സമീപനം. 'ടാ തടിയാ' അങ്ങിനെ ഒരു ചിത്രമാക്കി ഒരുക്കുന്നതില്‍ ആഷിക് അബു വിജയിച്ചിരിക്കുന്നു.