-->

Followers of this Blog

2009, ജനുവരി 13, ചൊവ്വാഴ്ച

വകുപ്പു ലോട്ടറികള്‍

നമ്മുക്കുചുറ്റും ഭാഗ്യം നിന്നു തിരിയുവാ. ലോട്ടറികള്‍. ലോട്ടറികളെ നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സുന്ദരസ്വപ്നങ്ങള്‍ക്കൊരു സുഖവുമുണ്ടാകില്ലായിരുന്നു. പണം കയ്യില്‍ ഇല്ലായെങ്കിലും പോക്കറ്റില്‍ കിടക്കുന്ന ലോട്ടറിയെ ഓര്‍ത്ത് മനക്കോട്ട കെട്ടുമ്പോള്‍ ഒരു സുഖമൊക്കെയുണ്ട്. ആ സുഖം വര്‍ദ്ധിപ്പിക്കുകയാണു സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍. എന്റെ ഓര്മ്മ ശെരിയാണെങ്കില്‍ രണ്ടായിരത്തിയാറില്‍ കായികവകുപ്പാണു വകുപ്പു ലോട്ടറിക്കു തുടക്കം കുറിക്കുന്നത്. തദ്ദേശീയരായ പെരിയാര്‍, മാവേലി, സൌഭാഗ്യ, വിദ്ദേശീയരായ സിക്കിം സൂപ്പര്‍, ഡീലക്സ് തുടങ്ങിയ ഭാഗ്യദേവതകള്‍ ലക്ഷങ്ങള്‍ കാണിച്ചു മാടി വിളിക്കുമ്പൊഴാ 2 കോടിയുടെ സ്വപ്നവുമായി കായിക വകുപ്പു വരുന്നത്. അഴീക്കോടു പറഞ്ഞപോലേ രണ്ടു കോടി സ്വപ്നം കാണത്തക്ക വിധം നമ്മുടെ ജീവിതം ഉയര്‍ന്നു.

സഹകരണവകുപ്പാണു പിന്നീട് രംഗത്തു വരുന്നത്; നവരത്നങ്ങളുടെ ഭാഗ്യവുമായി വീണ്ടും രണ്ടു കോടി. എന്തായാലും സംഗതി വിജയിച്ച മട്ടാണു. അതുകൊണ്ടു തന്നെയാവും സാംസ്കാരിക വകുപ്പും ലോട്ടറി ഇറക്കുന്നത്. അവശകലാകാരന്മാരെ സഹായിക്കുക എന്ന സദുദ്ദേശവുമായി. ദോഷം പറയരുതല്ലോ. അവശകലാകാരന്മാരോടായി നമ്മുടെ സ്നേഹം വര്‍ദ്ധിച്ച് കൊണ്ടിരിക്കയാണു. അമ്മയുടെ 20-20 മുതല്‍ ബമ്പര്‍ ലോട്ടറി വരെ. 20-20യുടെ കാര്യം പറഞ്ഞപ്പോഴാണ്‍ സര്‍ക്കാരിന്റെ പുതിയ ലോട്ടറി 20-50 ഓര്‍മ്മവന്നത്. സംഗതി കൊള്ളാം കേട്ടൊ. 10നു 10, 30 നു മുപ്പത് എന്നത് മാറ്റിപ്പിടിച്ച് 20 രൂപയ്ക്ക് അന്പത് ലക്ഷം.

നമ്മുക്ക് വകുപ്പു ലോട്ടറിയിലേക്ക് മടങ്ങി വരാം. ഈ ലോട്ടറികള്‍ വകുപ്പുകള്‍ക്ക് കാര്യമായ സാമ്പത്തീക നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നുണ്ട് എന്നാണു എന്റെ വിശ്വാസം. അങ്ങിനെയാണെങ്കില്‍ ബാലന്‍ മൂപ്പരു ഒരു അരക്കൈ നോക്കുന്നത് നന്നായിരിക്കും. പിന്നോക്ക വിഭാഗങ്ങളുടെ വികസനത്തിനും വൈദ്യുത് ബോഡിലും ഒരേ പോലെ ലോട്ടറി ഇറക്കാവുന്നതാണു. അവസാനിക്കുന്ന സാമ്പത്തീക വര്‍ഷത്തേടടക്കം ബോഡ് അനുമാനിക്കുന്ന നഷ്ടം എകദ്ദേശം 2500 കോടി രൂപാ വരും. ഇതു മുഴുവനായിക്കിട്ടിയില്ലെങ്കിലും കുറച്ചൊക്കെ പിടിക്കാം. വൈദ്യുത ബില്ലടക്കുന്നവര്ക്ക് ഒരു ആവേശവുമാകും. ചാര്ഗ് വര്ധനയ്ക്ക് ഒരു സാന്ത്വനഭാവവും കൊണ്ടു വരാം. ഭാഗ്യമുള്ള ഉപഭോക്താക്കള്‍ക്ക് കോടിപതിയൊ ലക്ഷാധിപതിയോ ആകാം. ഒരു തരം പശു-കാക്ക മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്ഡിങ്..ബാലന്‍ സഖാവ് ഒരു കൈ നോക്കുന്നോ.

2009, ജനുവരി 2, വെള്ളിയാഴ്‌ച

നേര്‍ച്ചക്കുറ്റിക്കു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്യരുത്

ദേവാലയങ്ങള്‍ എന്തിനുള്ളതാകുന്നു? കാശു വാരാനും എന്നാല്‍ പറയാന്‍ കൊള്ളാവുന്നതുമായ ഏരിയ ഇതല്ലാതേ മറ്റെന്തുണ്ട്. അതു കൊണ്ടാണു ഇത്തരം വാണിങ്ങുകള്‍ അഥവാ 'നേര്‍ച്ചക്കുറ്റിക്കു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്യരുത്', എന്ന നിര്‍ദ്ദേശങ്ങ്ങള്‍ ബഹുമാനപ്പെട്ട ഭക്തജനങ്ങള്‍ക്കു കിട്ടുന്നത്. ദൈവം മറഞ്നിരുന്നാലും നേര്ച്ചക്കുറ്റി മറയരുത് എന്നത് വെറുമൊരു ഭക്തനായ എനിക്ക് സന്തോഷം തരുന്നു. ദൈവത്തെ മറച്ചു വെച്ചുള്ള നേര്ച്ചക്കുറ്റികളുടെ പ്രദര്ശനം എന്നെ ആവേശം കൊള്ളിക്കുന്നു. ചാട്ടയും ഉലക്കയുമൊക്കെ എടുത്തു വീശാന്‍ യേശുവോ, നബിയോ, അവതാരങ്ങളോ വരില്ല എന്നതിനാല്‍ ഇതരം ബോര്ഡുകള്‍ കാലാന്തരത്തോളം നിലനില്ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

പണ്ടൊക്കെ കുര്‍ബ്ബാനയ്ക്ക് പോകുമ്പോള്‍ ഡാഡി ഒരു രൂപാ തരും. അതു നേര്ച്ചകുറ്റിയിലിടാനുള്ളതാണു. അതു കൊണ്ടെനിക്കെന്തു കിട്ടും? പ. ഖുര്‍ ആന്‍ പറയുന്നു, 'ദാനധര്മ്മം ആപത്തില്‍ നിന്നു രക്ഷിക്കും' എന്നു. കൊള്ളാം നല്ലതു തന്നെ, അതിനാല്‍ ക്രിസ്ത്യാനി ആണെങ്കിലും മോസ്കിനു മുന്നിലുള്ള നേര്ച്ച്ക്കുറ്റികളിലും ഞാന്‍ പണ്ട് കാശിടുമായ്രുന്നു. അതൊക്കെ നേരിട്ടു ദൈവത്തിന്റെ കയിലെത്തുമെന്നും ദൈവം ആ കാശ് വേഷം മാറി നടന്നു കാശില്ലാത്തവര്ക്കു കൊടുക്കുമെന്നൊക്കെയായിരു എന്റെ പിള്ള ബുദ്ധിയില്‍ തോന്നിയിരുന്നത്.

ദേവാലയങ്ങള്ക്ക് അങ്ങിനെ ഒരു കാലമുണ്ടായിരിക്കണം. വിശ്വാസികളില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് നിലനിന്നു പോകുക എന്നത്. പക്ഷേ ഇന്നൊ? ഇന്നു ഒരോ മത വിഭാഗങ്ങള്ക്കും വരുമാനമുണ്ടക്കിത്തരുന്ന, എന്നു മാത്രമല്ല കൊള്ളവരുമാനമുണ്ടാകിത്തരുന്ന എത്ര സ്വാശ്ര്യ കോളേജുകളും, സ്ഥാപനങ്ങളും, ഷോപ്പിങ് കോമ്പ്ലെക്സുകളും, സ്വകാര്യ ആശുപത്രികളും ഉണ്ട്. തന്ത്രിമാര്ക്ക് ലക്ഷ്ങ്ങള്‍ ശമ്പളം നല്കാന്‍ പ്രാപ്തമാണവ,ഒരു രൂപത മൊത്തം വിലക്കുവാങ്ങാന്‍ പ്രാപ്തമാണവ, യത്തീമുകളെ അത്യന്താധുനിക സൌകര്യങ്ങളില്‍ വളര്‍ത്താന്‍ പ്രാപ്തമാണവ. പക്ഷേ നേച്ചക്കുറ്റികളിന്നും ദേവാലയങ്ങള്ക്ക് കാവല്‍ നില്ക്കുന്നു. അതില്‍ കാശും വീഴുന്നു. വീഴന്‍ ബുദ്ധിമുട്ടുണ്ടാക്കി പാര്ക്ക് ചെയ്യുന്ന വാഹനങ്ങളെ തള്ളി നീക്കുന്നു. ആ വാഹനങ്ങള്‍ ദൈവത്തെ മറഞ്ഞു നില്ക്കുകയും നേര്ച്ചക്കുറ്റികള്‍ തെലിഞ്ഞു നില്ക്കുകയും ചെയ്യുന്നു.

കാലാകാലങ്ങളായി ദേവലയങ്ങള്‍ അതു തന്നെയാണു ചെയ്യുന്നത്, ഒരു കൈ കൊണ്ട് ദൈവത്തെ മറച്ചു പിടിക്കുകയും മറുകൈ കൊണ്ട് കാശു വാരുകയും ചെയ്യുന്നു. ആ കൈ എന്റെ പോക്കറ്റിലും വീഴുന്നല്ലോ കര്‍താവേ.