പ്രിയേ ആ എസ് എം എസ് നീ എന്ത് ചെയ്തു?
ഏത് എസ് എം എസ്?
ഉത്തമഗീതം പോലെ കടും പ്രണയമാര്ന്ന എസ് എം എസ്...
അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്?
ഡിലീറ്റ് ചെയ്തോ എന്നറിയാനാ
ചെയ്തെന്കിലെന്ത്?
ഓ ഒന്നുമില്ല
അതെന്താ നിന്റെ ഹൃദയമായിരുന്നോ അത്?
ഹേയ്! അതൊന്നുമല്ല. നിന്റെ കെട്ടിയോന് കാണും മുന്പ് അതങ്ങ് ഡിലീറ്റ് ചെയ്തേക്കാന് പറയാനാ.
അലഞ്ഞുപോകുന്നവന്റെ ത്വരയില്ലാതെ...തീര്ത്ഥാടകന്റെ വിശുദ്ധിയില്ലാതെ...കാല്പാടുകള് മാഞ്ഞ വഴികളിലൂടെ...
Followers of this Blog
2010 മേയ് 5, ബുധനാഴ്‌ച
2010 ഏപ്രിൽ 20, ചൊവ്വാഴ്ച
ഒരു പ്രൊഫണല് നാടകത്തിന്റെ ഓര്മ്മയ്ക്ക്
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. എ ഡി ആറും, ടോബിയും ഞാനും ഒരാവശ്യവുമില്ലാതെ, പ്രൊഫഷണല് നാടകമത്സരം കാണാന് തീരുമാനിച്ച ദിവസം. അങ്ങിനെ ഒരു വെള്ളിയാഴ്ച ഇനി ഒരു നാടകചരിത്രത്തില്പോലും ഉണ്ടാകരുതെന്ന് കേരളത്തിലെ പ്രൊഫഷണല് നാടകക്കാര് ഒന്നടങ്കം കൂട്ടപ്രാര്ത്ഥന നടത്തിയ ദിവസം.
എ ഡി ആറും ടോബിയും എന്റെ പഴയ കമ്പനിയായ പൂര്ണ്ണത്തിലെ സുഹൃത്തുക്കളാണ്. ഞങ്ങള് മൂന്നുപേരും പൂര്ണ്ണത്തിലെ നാടകവേദിയില് ഇടിമിന്നി നിന്നിരുന്നവര്, ( ഇടി മിന്നിയല്ല; ഇടി വെട്ടേറ്റു നില്ക്കുന്ന തെങ്ങുകളാണെന്ന് ചില പരദൂഷികള് പറയും; വെറും അസൂയ കൊണ്ടാ) നാടകമാകുന്ന മഹാസാഗരത്തില് മുങ്ങിത്തപ്പി കണ്ട ചപ്പും ചവറുമൊക്കെ വാരിയെടുത്തവര്. എ ഡി ആറും പിന്നെ ഞാനും ഒന്ന് രണ്ട് മിനിനാടകങ്ങളെഴുതി അവതരിപ്പിച്ചു കയ്യടി (കൈ നീട്ടി കിട്ടുന്ന അടി) വാങ്ങുകയും, സ്വതവേ ശാന്തശീലരായ പൂര്ണ്ണം എഞ്ജിനിയേഴ്സിനെ, ഗുണ്ടകളൂടെ നിലവാരം വരെ എത്തിച്ച ചരിത്രമുള്ളവരുമാണ്. നായകവേഷത്തിനായി കടിപിടി കൂടാത്തവനും അഥവാ നായക വേഷം കിട്ടിയില്ലെങ്കില് സ്വന്തമായി ഡയലോഗ് സപ്ളൈ ചെയ്തു, നായകനെ നിലംപരിശാക്കുന്നവനുമാ ഈ ടോബി. തന്റെ പെര്ഫോമന്സ് കാണാന് ചാന്സ് നഷ്ടപ്പെട്ടവരെ അടുത്ത ദിവസം തന്നെ പൂര്ണ്ണത്തിലെ ഫൂഡ്കോര്ട്ടില് വിളിച്ചുകൂട്ടി സ്പെഷല് ഷോ നടത്തി കയ്യടി വാങ്ങുന്ന ഏര്പ്പാടു കൂടി കക്ഷിക്കുണ്ട്.
ഇങ്ങനെയുള്ള ലവന്മാരാണു അഖിലകേരളാ പ്രൊഫെഷണല് നാടകമത്സരം കാണാന് പോയതു. അതും കിലോക്കണക്കിന് ഗോള്ഡ് തരാമെന്ന് പറഞ്ഞാലും സമ്മതിക്കാത്ത നൈറ്റ് ഷിഫ്ടും ഇരന്നു വാങ്ങി. നാടകത്തിന്റെ പേര് “തിരുക്കുടുംബം” രചന “നാരായണന് കുട്ടി”. അന്നത്തെ ഷിഫ്റ്റ് തീര്ന്നപാതി, തീരാത്തപാതി, മൂന്നും കൂടെ പാലാരിവട്ടത്തേക്ക് വെച്ചടിച്ചു. പോകുന്ന വഴി ഞാന് എന്റെ നാടകരംഗത്തെക്കുറിച്ചുള്ള അറിവ് തുമ്പും വാലുമില്ലാതെ പറഞ്ഞ് കൊടുത്ത് ആത്മനിര്വൃതിയടയുകയും ഡ്രാമാസ്കോപ്, കൊടച്ചക്രം മുതലായ എനിക്കറിയാവുന്നതും മറ്റവന്മാര്ക്ക് കേട്ടാല് ഒറ്റയടിക്ക് മനസ്സിലാവാത്തതുമായ വാക്കുകളൊക്കെ പറഞ്ഞ് ചുമ്മാ ആളാകുകയും ചെയ്തു.
പക്ഷെ, നാടകം തുടങ്ങുന്നതിന് മുന്പ് ഒരു ബാലേക്കാരന് പള്ളീലച്ചന് നാടകത്തെക്കുറിച്ച് ഒന്നു രണ്ടു വാക്കു സംസാരിക്കുന്നതായിരിക്കും എന്ന അനൌന്സ്മെന്റ് എന്നെ അസ്വസ്ഥനാക്കി. താന് കുറച്ചു മുമ്പ് ചുമ്മാ തട്ടിവിട്ട പുളുവടികള് പൊളിച്ചടുക്കാന് ഇങ്ങനെ ഒരു സംഗതി നാടകത്തിനു മുന്പ് നടത്തുമെന്നു ഞാന് സ്വപ്നത്തില് പോലും കരുതിയില്ല. എന്തായാലും സംഗതി തുടങ്ങി, ‘നാടകരംഗത്തെ പരിപ്രേക്ഷ്യങ്ങള്’. കൊള്ളാം എന്നെ വെട്ടുന്നവനാ ഈ പള്ളീലച്ചന് വായില് കൊള്ളാത്ത വാക്കാ പുള്ളിടെം ആയുധം. പരിപ്രേക്ഷ്യം എന്നവാക്കിന്റെ അര്ത്ഥം കണ്ടു പിടിക്കാന് ഒരു പതിനാറു ദിവസം വെക്കേഷന് എടുത്തേക്കാം എന്നു ടോബിയും എ ഡി ആറും അപ്പൊ തന്നെ തീരുമാനിച്ചു. ആ വാക്കിനെക്കുറിച്ച് വലിയ പിടിപാടില്ലാത്തതിനാല് അച്ചനും അതെപറ്റി ഒരക്ഷരം മിണ്ടിയില്ല. പുള്ളിക്കാരന് അച്ചന്മാരുടെ സ്ഥിരം പരിപാടിയായ, ചെക്കൊസ്ളൊവക്യ, ടുണീഷ്യ, അന്റാര്ട്ടിക്ക, മെസ്സൊപ്പൊട്ടേമിയ, ഗിട്ടൊശ്ശ്ക്കിസ്താന്, കൊടകര, വടകര, ചാലക്കുടി തുടങ്ങിയ നാടുകളില് സഞ്ചരിച്ച തള്ളുകഥകളുമായി കത്തിക്കയറി, ഏകദേശം ആഫ്രിക്കയിലും പ്രാന്തപ്രദേശങ്ങളിലും എത്തിയപ്പോള് പ്രതികരണശേഷി നഷ്ടപ്പെടാത്ത ഒരു ചേട്ടന് കലിപ്പായി. ‘നിര്ത്തിയിട്ട് നാടകം തുടങ്ങടൊ’എന്ന ഒരൊറ്റ ഡയലോഗില് അച്ചന്റെ പരിപ്രേക്ഷ്യം ഫുള്സ്റ്റോപ്പടിച്ചു.
നാടകം തുടങ്ങി, പേര് 'തിരുക്കുടുംബം' ബൈബിള് നാടകമാണു. യേശുവും, മറിയവും, ഔസേപ്പും ചേര്ന്ന തിരുക്കുടുംബത്തിന്റെ കഥ കാണാന് ആളുകള് വായും പൊളിച്ചിരുന്നു. അവരുടെ അടുത്തിരുന്ന വാ പൊളിക്കാന് കഴിയാത്തവര് മൂക്കുംപൊത്തിയിരുന്നു. അത്യാവശ്യം സത്യക്രിസ്ത്യാനികള് എന്ന് കണ്ടാല് തോന്നിക്കോട്ടെ എന്ന് കരുതിയ ചിലര് കൊന്തയെടുത്ത് നമസ്കാരം തുടങ്ങി.
ഓരൊ രംഗങ്ങളും കടന്നു പോയി, തിരുക്കുടുംബത്തിനെ മഷിയിട്ടു നോക്കിയിട്ടു പോലും കാണാനില്ല. ആറേഴു ഭാര്യമാരെക്കൂടാതെ, അനിയന്റെ ഭാര്യയെക്കൂടി അടിച്ചുമാറ്റിയ ഹേറോദേസ്, ഭര്ത്താവിനും പുള്ളിക്കാരന്റെ സെറ്റപ്പിനും വേണ്ടി മണിയറ റെഡിയാക്കുന്ന ഹേറോദേസിന്റെ വൈഫ്. അമ്മയുടെ തോന്ന്യാസം ചോദ്യം ചെയ്ത യോഹന്നാന്റെ തലയെടുക്കാന് അപ്പനെ മാദകനൃത്തം ചെയ്തു മയക്കുന്ന മകള്. കൊള്ളാം പഷ് ക്ളാസ് തിരുക്കുടുംബം, ഇതിനെയാണോ തിരുക്കുടുംബം എന്നു വിളിക്കുന്നതെന്നൊര്ത്ത് അന്തം വിട്ടു നില്ക്കുമ്പോള് ദേ വരുന്നു ഒരു ഇടിവെട്ടു ക്ളൈമാക്സ്. മാതാവും ശിഷ്യന്മാരും വട്ടമേശയ്ക്ക് ചുട്ടുമിരുന്നു തിരിയും കത്തിച്ചു പ്രാര്ത്ഥിക്കുന്നു. ഒപ്പം ഒരനൌണ്സ്മെന്റും “ഇതാ ഒരു തിരുക്കുടുംബം.” കര്ട്ടന്.
ടോബിയും എ ഡി ആറും പരസ്പരം വായും പൊളിച്ച് നോക്കി. "അടി ടോബിച്ചായാ ചുള്ളിയെ" എന്നലറിക്കൊണ്ട് എ ഡി ആര് ചാടിയെണീറ്റു. പക്ഷെ ചുള്ളിയുടെ പൊടിപോലുമുണ്ടായിരുന്നില്ല തല്ലിയൊടിക്കാന്. നാടകത്തിന്റെ ഗതി കണ്ടപ്പോള് തന്നെ ക്ളൈമക്സെത്തും മുന്പെ ടോബിയും എ ഡി ആറും എന്നെ കൈവെക്കുമെന്നുറപ്പായിരുന്നത് കൊണ്ട് ഞാന് നേരത്തെ തന്നെ സ്കൂട്ടായിരുന്നു.
വൈകുന്നേരം ബിരിയാണി അടിക്കാന് മാറ്റിവെച്ചിരുന്ന കാശു കൊടുത്തു വാങ്ങിയ നാടകടിക്കറ്റ് ചവച്ചു തുപ്പിയിട്ടും എ ഡി ആറിനു കലിപ്പു തീര്ന്നില്ല. നാരായണന് കുട്ടിയുടെ മൂന്നുനാലു തലമുറയിലെ പിതാമഹന്മാരെ വായില്തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു പാവം കലിപ്പടക്കി. എ ഡി ആറിന്റെ കലിപ്പിന് തുല്യമായി അന്നേരം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില് അത് ടോബിയുടെ നിരാശ മാത്രമായിരുന്നു. ഇതു തിരുക്കുടുംബമല്ല, തിരിക്കുടുംബാമണെന്നു പറഞ്ഞു പ്രാകി ടോബി പൂര്ണ്ണം വഴി പോകുന്ന ബസില് കയറിയതോടെ ഒരു പ്രഫണല് നാടകം കാണണമെന്ന ആഗ്രഹത്തിനും ലാസ്റ്റ് കാര്ഡ് കാണിച്ചിരുന്നു. ശുഭം.
എ ഡി ആറും ടോബിയും എന്റെ പഴയ കമ്പനിയായ പൂര്ണ്ണത്തിലെ സുഹൃത്തുക്കളാണ്. ഞങ്ങള് മൂന്നുപേരും പൂര്ണ്ണത്തിലെ നാടകവേദിയില് ഇടിമിന്നി നിന്നിരുന്നവര്, ( ഇടി മിന്നിയല്ല; ഇടി വെട്ടേറ്റു നില്ക്കുന്ന തെങ്ങുകളാണെന്ന് ചില പരദൂഷികള് പറയും; വെറും അസൂയ കൊണ്ടാ) നാടകമാകുന്ന മഹാസാഗരത്തില് മുങ്ങിത്തപ്പി കണ്ട ചപ്പും ചവറുമൊക്കെ വാരിയെടുത്തവര്. എ ഡി ആറും പിന്നെ ഞാനും ഒന്ന് രണ്ട് മിനിനാടകങ്ങളെഴുതി അവതരിപ്പിച്ചു കയ്യടി (കൈ നീട്ടി കിട്ടുന്ന അടി) വാങ്ങുകയും, സ്വതവേ ശാന്തശീലരായ പൂര്ണ്ണം എഞ്ജിനിയേഴ്സിനെ, ഗുണ്ടകളൂടെ നിലവാരം വരെ എത്തിച്ച ചരിത്രമുള്ളവരുമാണ്. നായകവേഷത്തിനായി കടിപിടി കൂടാത്തവനും അഥവാ നായക വേഷം കിട്ടിയില്ലെങ്കില് സ്വന്തമായി ഡയലോഗ് സപ്ളൈ ചെയ്തു, നായകനെ നിലംപരിശാക്കുന്നവനുമാ ഈ ടോബി. തന്റെ പെര്ഫോമന്സ് കാണാന് ചാന്സ് നഷ്ടപ്പെട്ടവരെ അടുത്ത ദിവസം തന്നെ പൂര്ണ്ണത്തിലെ ഫൂഡ്കോര്ട്ടില് വിളിച്ചുകൂട്ടി സ്പെഷല് ഷോ നടത്തി കയ്യടി വാങ്ങുന്ന ഏര്പ്പാടു കൂടി കക്ഷിക്കുണ്ട്.
ഇങ്ങനെയുള്ള ലവന്മാരാണു അഖിലകേരളാ പ്രൊഫെഷണല് നാടകമത്സരം കാണാന് പോയതു. അതും കിലോക്കണക്കിന് ഗോള്ഡ് തരാമെന്ന് പറഞ്ഞാലും സമ്മതിക്കാത്ത നൈറ്റ് ഷിഫ്ടും ഇരന്നു വാങ്ങി. നാടകത്തിന്റെ പേര് “തിരുക്കുടുംബം” രചന “നാരായണന് കുട്ടി”. അന്നത്തെ ഷിഫ്റ്റ് തീര്ന്നപാതി, തീരാത്തപാതി, മൂന്നും കൂടെ പാലാരിവട്ടത്തേക്ക് വെച്ചടിച്ചു. പോകുന്ന വഴി ഞാന് എന്റെ നാടകരംഗത്തെക്കുറിച്ചുള്ള അറിവ് തുമ്പും വാലുമില്ലാതെ പറഞ്ഞ് കൊടുത്ത് ആത്മനിര്വൃതിയടയുകയും ഡ്രാമാസ്കോപ്, കൊടച്ചക്രം മുതലായ എനിക്കറിയാവുന്നതും മറ്റവന്മാര്ക്ക് കേട്ടാല് ഒറ്റയടിക്ക് മനസ്സിലാവാത്തതുമായ വാക്കുകളൊക്കെ പറഞ്ഞ് ചുമ്മാ ആളാകുകയും ചെയ്തു.
പക്ഷെ, നാടകം തുടങ്ങുന്നതിന് മുന്പ് ഒരു ബാലേക്കാരന് പള്ളീലച്ചന് നാടകത്തെക്കുറിച്ച് ഒന്നു രണ്ടു വാക്കു സംസാരിക്കുന്നതായിരിക്കും എന്ന അനൌന്സ്മെന്റ് എന്നെ അസ്വസ്ഥനാക്കി. താന് കുറച്ചു മുമ്പ് ചുമ്മാ തട്ടിവിട്ട പുളുവടികള് പൊളിച്ചടുക്കാന് ഇങ്ങനെ ഒരു സംഗതി നാടകത്തിനു മുന്പ് നടത്തുമെന്നു ഞാന് സ്വപ്നത്തില് പോലും കരുതിയില്ല. എന്തായാലും സംഗതി തുടങ്ങി, ‘നാടകരംഗത്തെ പരിപ്രേക്ഷ്യങ്ങള്’. കൊള്ളാം എന്നെ വെട്ടുന്നവനാ ഈ പള്ളീലച്ചന് വായില് കൊള്ളാത്ത വാക്കാ പുള്ളിടെം ആയുധം. പരിപ്രേക്ഷ്യം എന്നവാക്കിന്റെ അര്ത്ഥം കണ്ടു പിടിക്കാന് ഒരു പതിനാറു ദിവസം വെക്കേഷന് എടുത്തേക്കാം എന്നു ടോബിയും എ ഡി ആറും അപ്പൊ തന്നെ തീരുമാനിച്ചു. ആ വാക്കിനെക്കുറിച്ച് വലിയ പിടിപാടില്ലാത്തതിനാല് അച്ചനും അതെപറ്റി ഒരക്ഷരം മിണ്ടിയില്ല. പുള്ളിക്കാരന് അച്ചന്മാരുടെ സ്ഥിരം പരിപാടിയായ, ചെക്കൊസ്ളൊവക്യ, ടുണീഷ്യ, അന്റാര്ട്ടിക്ക, മെസ്സൊപ്പൊട്ടേമിയ, ഗിട്ടൊശ്ശ്ക്കിസ്താന്, കൊടകര, വടകര, ചാലക്കുടി തുടങ്ങിയ നാടുകളില് സഞ്ചരിച്ച തള്ളുകഥകളുമായി കത്തിക്കയറി, ഏകദേശം ആഫ്രിക്കയിലും പ്രാന്തപ്രദേശങ്ങളിലും എത്തിയപ്പോള് പ്രതികരണശേഷി നഷ്ടപ്പെടാത്ത ഒരു ചേട്ടന് കലിപ്പായി. ‘നിര്ത്തിയിട്ട് നാടകം തുടങ്ങടൊ’എന്ന ഒരൊറ്റ ഡയലോഗില് അച്ചന്റെ പരിപ്രേക്ഷ്യം ഫുള്സ്റ്റോപ്പടിച്ചു.
നാടകം തുടങ്ങി, പേര് 'തിരുക്കുടുംബം' ബൈബിള് നാടകമാണു. യേശുവും, മറിയവും, ഔസേപ്പും ചേര്ന്ന തിരുക്കുടുംബത്തിന്റെ കഥ കാണാന് ആളുകള് വായും പൊളിച്ചിരുന്നു. അവരുടെ അടുത്തിരുന്ന വാ പൊളിക്കാന് കഴിയാത്തവര് മൂക്കുംപൊത്തിയിരുന്നു. അത്യാവശ്യം സത്യക്രിസ്ത്യാനികള് എന്ന് കണ്ടാല് തോന്നിക്കോട്ടെ എന്ന് കരുതിയ ചിലര് കൊന്തയെടുത്ത് നമസ്കാരം തുടങ്ങി.
ഓരൊ രംഗങ്ങളും കടന്നു പോയി, തിരുക്കുടുംബത്തിനെ മഷിയിട്ടു നോക്കിയിട്ടു പോലും കാണാനില്ല. ആറേഴു ഭാര്യമാരെക്കൂടാതെ, അനിയന്റെ ഭാര്യയെക്കൂടി അടിച്ചുമാറ്റിയ ഹേറോദേസ്, ഭര്ത്താവിനും പുള്ളിക്കാരന്റെ സെറ്റപ്പിനും വേണ്ടി മണിയറ റെഡിയാക്കുന്ന ഹേറോദേസിന്റെ വൈഫ്. അമ്മയുടെ തോന്ന്യാസം ചോദ്യം ചെയ്ത യോഹന്നാന്റെ തലയെടുക്കാന് അപ്പനെ മാദകനൃത്തം ചെയ്തു മയക്കുന്ന മകള്. കൊള്ളാം പഷ് ക്ളാസ് തിരുക്കുടുംബം, ഇതിനെയാണോ തിരുക്കുടുംബം എന്നു വിളിക്കുന്നതെന്നൊര്ത്ത് അന്തം വിട്ടു നില്ക്കുമ്പോള് ദേ വരുന്നു ഒരു ഇടിവെട്ടു ക്ളൈമാക്സ്. മാതാവും ശിഷ്യന്മാരും വട്ടമേശയ്ക്ക് ചുട്ടുമിരുന്നു തിരിയും കത്തിച്ചു പ്രാര്ത്ഥിക്കുന്നു. ഒപ്പം ഒരനൌണ്സ്മെന്റും “ഇതാ ഒരു തിരുക്കുടുംബം.” കര്ട്ടന്.
ടോബിയും എ ഡി ആറും പരസ്പരം വായും പൊളിച്ച് നോക്കി. "അടി ടോബിച്ചായാ ചുള്ളിയെ" എന്നലറിക്കൊണ്ട് എ ഡി ആര് ചാടിയെണീറ്റു. പക്ഷെ ചുള്ളിയുടെ പൊടിപോലുമുണ്ടായിരുന്നില്ല തല്ലിയൊടിക്കാന്. നാടകത്തിന്റെ ഗതി കണ്ടപ്പോള് തന്നെ ക്ളൈമക്സെത്തും മുന്പെ ടോബിയും എ ഡി ആറും എന്നെ കൈവെക്കുമെന്നുറപ്പായിരുന്നത് കൊണ്ട് ഞാന് നേരത്തെ തന്നെ സ്കൂട്ടായിരുന്നു.
വൈകുന്നേരം ബിരിയാണി അടിക്കാന് മാറ്റിവെച്ചിരുന്ന കാശു കൊടുത്തു വാങ്ങിയ നാടകടിക്കറ്റ് ചവച്ചു തുപ്പിയിട്ടും എ ഡി ആറിനു കലിപ്പു തീര്ന്നില്ല. നാരായണന് കുട്ടിയുടെ മൂന്നുനാലു തലമുറയിലെ പിതാമഹന്മാരെ വായില്തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു പാവം കലിപ്പടക്കി. എ ഡി ആറിന്റെ കലിപ്പിന് തുല്യമായി അന്നേരം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില് അത് ടോബിയുടെ നിരാശ മാത്രമായിരുന്നു. ഇതു തിരുക്കുടുംബമല്ല, തിരിക്കുടുംബാമണെന്നു പറഞ്ഞു പ്രാകി ടോബി പൂര്ണ്ണം വഴി പോകുന്ന ബസില് കയറിയതോടെ ഒരു പ്രഫണല് നാടകം കാണണമെന്ന ആഗ്രഹത്തിനും ലാസ്റ്റ് കാര്ഡ് കാണിച്ചിരുന്നു. ശുഭം.
2010 ഏപ്രിൽ 10, ശനിയാഴ്‌ച
2010 ഏപ്രിൽ 1, വ്യാഴാഴ്‌ച
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിക്കുമ്പോള്‍...
ഏടീയെ..ദാണ്ടെ ഇവിടെയുണ്ടായിരുന്ന രണ്ടയേണ് ബോക്സിലൊന്ന് കാണുന്നില്ല, നീയെങ്ങാനും കണ്ടാരുന്നോ?
അതു ഞാന് വില്‍ക്കാന് വെച്ചു.
വില്‍ക്കാനോ?
അതേ...നിങ്ങള്ക്ക് ഒരേ സമയം രണ്ടെണ്ണം വേണ്ടല്ലൊ.
വേണ്ടാ... പക്ഷെ നീയല്ലേ പറഞ്ഞതു രണ്ടണ്ണമുണ്ടെല് സമയലാഭാണെന്ന്?
ഇതിയാന് വീട്ടില് നില്ക്കുന്ന നേരം പണ്ടു ചെരട്ടാ കത്തിച്ചു ഒരാഴ്ചത്തേക്കുള്ളതു തേച്ചു വെക്കുമാരുന്നല്ലൊ. അന്നും സമയോക്കെ ഓണ്ടാര്‍ന്ന്...
അപ്പൊ ചിരട്ടപുകയടിച്ചു ഞാന് കറുത്തുപോകുമെടി. മേരിക്കുഞ്ഞിന്റെ ഭര്‍ത്താവിനെപ്പോലേ ഞാനും വെളുക്കണ്ടായോ?
ഓ...അതൊന്നമര്‍ത്തിത്തേച്ച് കുളിച്ചാ മതി കരിയങ്ങ് പോയ്ക്കോളും...പിന്നേയ് അവിടെ വെറുതെ നിക്കുവാണെല് ഇങ്ങടൊന്ന് വന്നേ...
എന്തോന്നിനാ?
ഇങ്ങു വാ മനുഷ്യാ...ഞാന് പിടിച്ചിട്ട് ഇതനങ്ങുന്നില്ല.
എന്റീശ്വരാ നീ നടുവുളുക്കാന് തന്നെ തീരുമാനിച്ചാണൊ..ഇതിപ്പോന്തിനാ ഈ അരകല്ല്?
നിങ്ങള്‍ക്ക് അരകല്ലില് അരക്കുന്ന ചമ്മന്തി ഇഷ്ടമാണെന്നു, മമ്മി പറഞ്ഞു.
യെപ്പാ?
അതൊക്കെ പറഞ്ഞ്...
പറഞ്ഞതൊക്കെയെനിക്കറിയാം...പക്ഷെ അതൊരൊന്നൊന്നരക്കൊല്ലം മുന്‍പല്ലെ? യെനിക്കണെങ്കി ഇപ്പൊ നിന്റെ മിക്സിച്ചമ്മന്തിയില്ലാതെ പറ്റുകേലാ..
നോക്കിനില്‍ക്കാതെ പിടിക്ക് മനുഷ്യാ..
നീയെന്റെ നടുവൊടിക്കും.
ആ അമ്മിക്കല്ലും ഒരകല്ലും കൂടിയിങ്ങട് അടുപ്പിച്ചോ?
കൊള്ളാം. ഇതും നീ വില്‍ക്കാന് പോവാണോ? എന്റമ്മൂമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാ ഇതൊക്കെ.
എന്നിട്ടാണോ ഇതൊക്കെ തൂത്തു തുടയ്ക്കാത്തത്?
എന്തൊ? നീ തന്നെയല്ലേ പറഞ്ഞത് ഇതൊക്കെ ഒള്ള സ്ഥലം കളയും വെല്ല ചായ്പു പൊരേലും കൊണ്ടിടാന്.. നിങ്ങള് പുരാണം പറയാതെ അതിങ്ങോട് നീക്ക് മനുഷ്യാ...
ശരി നീയും പിടിക്ക്...ഞാനൊറ്റക്ക് കൂടിയാ പോരില്ലാ..
പിന്നേയ്, പോകുന്നതിനു മുന്പ് പറമ്പില് കിടക്കുന്ന ഓല കൂടി ഇങ്ങു വലിച്ചിട്ടേരെ. ഇന്നെനിക്ക് അവധിയാ. ഒന്നു രണ്ടു ചൂലുണ്ടാക്കിയേക്കാം.
അതിനു പുറം തൂക്കാനുള്ള ചൂലു ഇവിടെ ഇരിപ്പുണ്ടല്ലോ?
ഇതകത്തു പെരുമാറാനാണിഷ്ടാ..
അതിനല്ലേ സുന്ദരമായൊരു വാക്വം ക്ളീനറുള്ളതു.
ഹോ അതിന്റെ ശബ്ദം കേള്ക്കുമ്പൊ എനിക്ക് പെരുത്തു വരും.
അതിനു ശബ്ദമില്ലല്ലൊ. ചെലപ്പൊ സൈലെന്സര് കേടായിക്കണും. മെക്കാനിക്കിനെ വിളിപ്പിക്കാം.
അതൊന്നും വേണ്ട. തല്‍ക്കാലം ചൂലുമതി.
കൊള്ളാം നല്ലത്. അപ്പൊ ഇനി ഏയ്റൊബിക്സിനും എക്സെര്സൈസിനും വേറേ കാശു കളയണ്ട.
പിന്നെ വൈകീട്ട് തടിമില്ലില് നിന്നും അറക്കപ്പൊടി വാങ്ങണം. കുറ്റിയടപ്പു വെറുതെ ഇരിക്കുവാ.
അറക്കപ്പൊടീല് പാമ്പ് കേറില്ലെടീ?
അതിനു വെള്ളുള്ളിയോ, കായമോ കലക്കിയൊഴിച്ചോളാം.
ഭിത്തീല് കരി പിടിക്കും..
സാരമില്ലാ
നിന്റെ മൊകം കരുവാളിക്കും..
ഞാന് സഹിച്ചു. കുറ്റിയടപ്പാണേല് ഏതുനേരോം തീ കാണും. ചോറോ കറിയോ ഇടക്കു ചൂടാക്കാമല്ലോ.
അതിനല്ലേയൊരു കിടുകിടിലന് ഓവനുള്ളത്?
അതെടുത്തു പെട്ടിയില് വെച്ചേക്കു. അത്യാവശ്യം വരുമ്പോ എടുക്കാം.
ശരി എന്നാ ഇനി വേറെ പണിയൊന്നുമില്ലല്ലോ. ഞാന് കുളിക്കാന് പോകുവാ..
എന്നാ കിണറ്റീന്ന് വെള്ളമെടുത്തോളു.
ങേ! അതെന്താ ടാങ്കില് വെള്ളമടിച്ചില്ലേ. മോട്ടോര് കേടായാ?
അതൊന്നുമല്ല. എല്ലാദിവസവും മോട്ടോര് അടിക്കുന്നതെന്തിനാ. അത്യാവശ്യത്തിനുള്ള വെള്ളം മാത്രം എടുത്താല് മോട്ടോര് വെച്ചു മൂന്നോ നാലോ ദിവസം കൂടുമ്പോ വെള്ളമടിച്ചാല് മതി. കുളിക്കാനും അലക്കാനും വണ്ടികഴുകാനും കിണറ്റിലേ വെള്ളം പോരെ.
മതി. അതു മതി.
എന്താ ആലോചിക്കുന്നേ?
അതല്ലേടീ...ഇതൊക്കെ പറയുന്നത് നീ തന്നെയാണോ അതോ സ്വപ്നത്തിലാണോ എന്നൊരു ഡൌട്ട്?
നിങ്ങള് കുണുങ്ങി നിക്കാതെ പോയിക്കുളിക്ക് മനുഷ്യാ...
അല്ലെടി ഒരുമനുഷ്യന് ഒറ്റ ദിവസം കൊണ്ട് ഇത്രേം മാറുമോ. എന്നു തുടങ്ങി ഈ രാജ്യസ്നേഹം?
എന്താ…?
അല്ലാ ഈ എനെര്ജി സേവിങ് ഹാബിറ്റ്.
ഓ..അതു സ്നേഹം കോണ്ടൊന്നുമല്ല.
പിന്നാ?
ഇതിയാന്റെ പേരില് ഇനി എടുക്കാന് ലോണ് ഒന്നും ബാക്കിയില്ലല്ലോ.
ഇല്ലാ
കറണ്ടുബില്ലടക്കാന് വായ്പ നല്കുന്ന സ്കീം ഒരു ബാങ്കും തുടങ്ങിയിട്ടുമില്ല.
ഓ ലങ്ങിനെ ഇപ്പ ടെക്നിക് പിടികിട്ടി...ന്നാലും ഈ കിണറ്റിലെ വെള്ളത്തിന്റ്യൊരു സുഖമേ...
ഉം...കാണും കാണും...
ന്നാലും ന്റെ ബാലന് മുപ്പാ ങ്ങട ബോഡിനെ ഞാന് നമിച്ച് ഒറ്റ ദെവസം കൊണ്ട് യെവളെ മാറ്റി കളഞ്ഞല്ലാ….
അതു ഞാന് വില്‍ക്കാന് വെച്ചു.
വില്‍ക്കാനോ?
അതേ...നിങ്ങള്ക്ക് ഒരേ സമയം രണ്ടെണ്ണം വേണ്ടല്ലൊ.
വേണ്ടാ... പക്ഷെ നീയല്ലേ പറഞ്ഞതു രണ്ടണ്ണമുണ്ടെല് സമയലാഭാണെന്ന്?
ഇതിയാന് വീട്ടില് നില്ക്കുന്ന നേരം പണ്ടു ചെരട്ടാ കത്തിച്ചു ഒരാഴ്ചത്തേക്കുള്ളതു തേച്ചു വെക്കുമാരുന്നല്ലൊ. അന്നും സമയോക്കെ ഓണ്ടാര്‍ന്ന്...
അപ്പൊ ചിരട്ടപുകയടിച്ചു ഞാന് കറുത്തുപോകുമെടി. മേരിക്കുഞ്ഞിന്റെ ഭര്‍ത്താവിനെപ്പോലേ ഞാനും വെളുക്കണ്ടായോ?
ഓ...അതൊന്നമര്‍ത്തിത്തേച്ച് കുളിച്ചാ മതി കരിയങ്ങ് പോയ്ക്കോളും...പിന്നേയ് അവിടെ വെറുതെ നിക്കുവാണെല് ഇങ്ങടൊന്ന് വന്നേ...
എന്തോന്നിനാ?
ഇങ്ങു വാ മനുഷ്യാ...ഞാന് പിടിച്ചിട്ട് ഇതനങ്ങുന്നില്ല.
എന്റീശ്വരാ നീ നടുവുളുക്കാന് തന്നെ തീരുമാനിച്ചാണൊ..ഇതിപ്പോന്തിനാ ഈ അരകല്ല്?
നിങ്ങള്‍ക്ക് അരകല്ലില് അരക്കുന്ന ചമ്മന്തി ഇഷ്ടമാണെന്നു, മമ്മി പറഞ്ഞു.
യെപ്പാ?
അതൊക്കെ പറഞ്ഞ്...
പറഞ്ഞതൊക്കെയെനിക്കറിയാം...പക്ഷെ അതൊരൊന്നൊന്നരക്കൊല്ലം മുന്‍പല്ലെ? യെനിക്കണെങ്കി ഇപ്പൊ നിന്റെ മിക്സിച്ചമ്മന്തിയില്ലാതെ പറ്റുകേലാ..
നോക്കിനില്‍ക്കാതെ പിടിക്ക് മനുഷ്യാ..
നീയെന്റെ നടുവൊടിക്കും.
ആ അമ്മിക്കല്ലും ഒരകല്ലും കൂടിയിങ്ങട് അടുപ്പിച്ചോ?
കൊള്ളാം. ഇതും നീ വില്‍ക്കാന് പോവാണോ? എന്റമ്മൂമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാ ഇതൊക്കെ.
എന്നിട്ടാണോ ഇതൊക്കെ തൂത്തു തുടയ്ക്കാത്തത്?
എന്തൊ? നീ തന്നെയല്ലേ പറഞ്ഞത് ഇതൊക്കെ ഒള്ള സ്ഥലം കളയും വെല്ല ചായ്പു പൊരേലും കൊണ്ടിടാന്.. നിങ്ങള് പുരാണം പറയാതെ അതിങ്ങോട് നീക്ക് മനുഷ്യാ...
ശരി നീയും പിടിക്ക്...ഞാനൊറ്റക്ക് കൂടിയാ പോരില്ലാ..
പിന്നേയ്, പോകുന്നതിനു മുന്പ് പറമ്പില് കിടക്കുന്ന ഓല കൂടി ഇങ്ങു വലിച്ചിട്ടേരെ. ഇന്നെനിക്ക് അവധിയാ. ഒന്നു രണ്ടു ചൂലുണ്ടാക്കിയേക്കാം.
അതിനു പുറം തൂക്കാനുള്ള ചൂലു ഇവിടെ ഇരിപ്പുണ്ടല്ലോ?
ഇതകത്തു പെരുമാറാനാണിഷ്ടാ..
അതിനല്ലേ സുന്ദരമായൊരു വാക്വം ക്ളീനറുള്ളതു.
ഹോ അതിന്റെ ശബ്ദം കേള്ക്കുമ്പൊ എനിക്ക് പെരുത്തു വരും.
അതിനു ശബ്ദമില്ലല്ലൊ. ചെലപ്പൊ സൈലെന്സര് കേടായിക്കണും. മെക്കാനിക്കിനെ വിളിപ്പിക്കാം.
അതൊന്നും വേണ്ട. തല്‍ക്കാലം ചൂലുമതി.
കൊള്ളാം നല്ലത്. അപ്പൊ ഇനി ഏയ്റൊബിക്സിനും എക്സെര്സൈസിനും വേറേ കാശു കളയണ്ട.
പിന്നെ വൈകീട്ട് തടിമില്ലില് നിന്നും അറക്കപ്പൊടി വാങ്ങണം. കുറ്റിയടപ്പു വെറുതെ ഇരിക്കുവാ.
അറക്കപ്പൊടീല് പാമ്പ് കേറില്ലെടീ?
അതിനു വെള്ളുള്ളിയോ, കായമോ കലക്കിയൊഴിച്ചോളാം.
ഭിത്തീല് കരി പിടിക്കും..
സാരമില്ലാ
നിന്റെ മൊകം കരുവാളിക്കും..
ഞാന് സഹിച്ചു. കുറ്റിയടപ്പാണേല് ഏതുനേരോം തീ കാണും. ചോറോ കറിയോ ഇടക്കു ചൂടാക്കാമല്ലോ.
അതിനല്ലേയൊരു കിടുകിടിലന് ഓവനുള്ളത്?
അതെടുത്തു പെട്ടിയില് വെച്ചേക്കു. അത്യാവശ്യം വരുമ്പോ എടുക്കാം.
ശരി എന്നാ ഇനി വേറെ പണിയൊന്നുമില്ലല്ലോ. ഞാന് കുളിക്കാന് പോകുവാ..
എന്നാ കിണറ്റീന്ന് വെള്ളമെടുത്തോളു.
ങേ! അതെന്താ ടാങ്കില് വെള്ളമടിച്ചില്ലേ. മോട്ടോര് കേടായാ?
അതൊന്നുമല്ല. എല്ലാദിവസവും മോട്ടോര് അടിക്കുന്നതെന്തിനാ. അത്യാവശ്യത്തിനുള്ള വെള്ളം മാത്രം എടുത്താല് മോട്ടോര് വെച്ചു മൂന്നോ നാലോ ദിവസം കൂടുമ്പോ വെള്ളമടിച്ചാല് മതി. കുളിക്കാനും അലക്കാനും വണ്ടികഴുകാനും കിണറ്റിലേ വെള്ളം പോരെ.
മതി. അതു മതി.
എന്താ ആലോചിക്കുന്നേ?
അതല്ലേടീ...ഇതൊക്കെ പറയുന്നത് നീ തന്നെയാണോ അതോ സ്വപ്നത്തിലാണോ എന്നൊരു ഡൌട്ട്?
നിങ്ങള് കുണുങ്ങി നിക്കാതെ പോയിക്കുളിക്ക് മനുഷ്യാ...
അല്ലെടി ഒരുമനുഷ്യന് ഒറ്റ ദിവസം കൊണ്ട് ഇത്രേം മാറുമോ. എന്നു തുടങ്ങി ഈ രാജ്യസ്നേഹം?
എന്താ…?
അല്ലാ ഈ എനെര്ജി സേവിങ് ഹാബിറ്റ്.
ഓ..അതു സ്നേഹം കോണ്ടൊന്നുമല്ല.
പിന്നാ?
ഇതിയാന്റെ പേരില് ഇനി എടുക്കാന് ലോണ് ഒന്നും ബാക്കിയില്ലല്ലോ.
ഇല്ലാ
കറണ്ടുബില്ലടക്കാന് വായ്പ നല്കുന്ന സ്കീം ഒരു ബാങ്കും തുടങ്ങിയിട്ടുമില്ല.
ഓ ലങ്ങിനെ ഇപ്പ ടെക്നിക് പിടികിട്ടി...ന്നാലും ഈ കിണറ്റിലെ വെള്ളത്തിന്റ്യൊരു സുഖമേ...
ഉം...കാണും കാണും...
ന്നാലും ന്റെ ബാലന് മുപ്പാ ങ്ങട ബോഡിനെ ഞാന് നമിച്ച് ഒറ്റ ദെവസം കൊണ്ട് യെവളെ മാറ്റി കളഞ്ഞല്ലാ….
2009 ഡിസംബർ 2, ബുധനാഴ്‌ച
കൊച്ചീക്കാരുടെ പപ്പാഞ്ഞികള്

സാന്റാ ക്ലോസിന്റെ രൂപം ഉണ്ടാക്കി വെച്ച് ന്യൂ ഇയറിന് കത്തിക്കുന്ന ആചാരം ഞങ്ങള് കൊച്ചീക്കാര്ക്ക് മാത്രമേ ഉള്ളു. (അഥവാ വേറെ ആര്ക്കെങ്കിലും ഈ പരിപാടിയുണ്ടെങ്കില് അതിന്റെ കോപ്പീ റൈറ്റെങ്കിലും ഞങ്ങള്ക്ക് നല്കണം.) കുറഞ്ഞ പക്ഷം ഫോര്ട്ടു കൊച്ചിയും വൈപ്പിനുമടങ്ങുന്ന പശ്ചിമകൊച്ചിയില് ഇപ്പോഴും ഈ ആചാരം നിലനില്ക്കുന്നുണ്ട്. പിന്നെ ഈ ‘പപ്പാഞ്ഞി’ എന്ന പ്രയോഗവും. പറഞ്ഞുവരുമ്പോള് അങ്ങിനെ ചില ഭാഷാപരമായ പ്രത്യേകതകള് ഞങ്ങള്ക്കുണ്ട്. ഉദാഹരണമായി ചില്ലക്ഷരങ്ങളായ ല്, ള്, എന്നിവ ഭാഷയില് തന്നെ ആവശ്യമില്ല എന്നു വിചാരിക്കുന്നവാണ് ഞങ്ങ(ള്). നമ്മ(ള്), നിങ്ങ(ള്), വന്നാ(ല്), നിന്നാ(ല്), ഇപ്പോ(ള്), വീട്ടി(ല്), നാട്ടി(ല്) അങ്ങിനെ അങ്ങിനെ.
സാന്റാക്ലോസിനെ ഞങ്ങള് വിളിക്കുന്ന പേരാണ് പപ്പാഞ്ഞി. ഇതിന്റെ എതിമോളജി എന്തെന്നോ, ഏത് വഴിക്ക് ഈ പേരു വന്നെന്നോ വ്യക്തമായ ധാരണ എനിക്കില്ല. ക്രിസ്മസ് പാപ്പാ എന്നതിലെ പാപ്പായ്ക്ക് രൂപഭേദം വന്നതാണ് എന്ന് വേണമെങ്കില് അനുമാനിക്കാം. എന്തൊക്കെയായാലും കാലാകാലങ്ങളായി, സാന്റാക്ലോസ് ഞങ്ങ(ള്)ക്ക് പപ്പാഞ്ഞിയാണ്.
എല്ലാവര്ഷവും ഏകദേശം ഡിസംബര് 21, 22 ആകുമ്പോഴേക്കും ക്രിസ്മസ് പരീക്ഷ(Mid Term Exams)കഴിയും. അവസാനത്തെ പരീക്ഷ കഴിഞ്ഞ് സ്കൂളില് നിന്ന് വരുന്ന വഴി പപ്പാഞ്ഞിയുടെ മുഖം മൂടി വാങ്ങുക എന്നതാണ് ആദ്യത്തെ പണി. നാലോ അഞ്ചോ രൂപാ വിലവരുന്ന മുഖംമൂടി അന്പത് പൈസാ വീതം ഷെയറിട്ടാണ് വാങ്ങുന്നത്. അന്നു വൈകീട്ട് മുതല് തുടങ്ങുന്ന ക്രിസ്മസ് കരോളിനു വേണ്ടിയാണ് ഈ മുഖംമൂടി. വൈകീട്ട് ഏകദേശം 7 മണിയാകുന്നതോടെ കരോളിനു പോകാനുള്ള ടീം റെഡിയാകും. അനീഷ്, ഡെറിന്, റോബിന്, ശ്യാം, ഉണ്ണി, ആന്സി, ഡെയ്സി, ഡോട്ടന്, ഡെല്ഫി, സോജന്, സോണി, ജാസ്മിന്, എന്റെ അനിയന്, പിന്നെ ഞാന് അങ്ങീനെയൊരു കൂട്ടം. അമ്മമാരുടെ ആരുടെയെങ്കിലും കൈയില് ചുവന്ന നൈറ്റി കാണും. പപ്പാഞ്ഞി ആകാന് പോകുന്നവനെ അതാണ് ഉടുപ്പിക്കുന്നത്. വയറിന്റെ ഭാഗത്ത് തുണി ചുറ്റി വലിയൊരു ഉണ്ടയാക്കി വെക്കും. അതു പപ്പാഞ്ഞിയുടെ കൊടവയറാണ്. പിന്നെ ഒരു നീളന് വടിയില് കളര് കടലാസ് ചുറ്റി, വടിയുടെ ഒരറ്റത്ത് ബലൂണുകള് കെട്ടി വെച്ച് കൊടുത്താല് പപ്പാഞ്ഞിക്ക് ആവശ്യമായതെല്ലാം ആയി. ബാക്കിയുള്ളവര് വെല്ല കടുവായുടെയോ, നരിയുടേയോ, കുരങ്ങന്റേയോ മുഖം മൂടി വെക്കും. പിന്നെ പപ്പാഞ്ഞിക്ക് ജയ് വിളിച്ചും, ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയര് എന്ന് വിളിച്ച് കൂവിയും കരോള് തുടങ്ങുകയായി. സെര്വോ ഓയിലിന്റെ കാലി പാട്ടയോ പ്ലാസ്റ്റിക് ജഗ്ഗോ സംഘടിപ്പിച്ച് അതില് താളത്തില് കൊട്ടിയാണ് കരോള് നീങ്ങുന്നത്.
കരോള് എന്ന് പറയുമ്പോഴും, കരോള് ഗാനങ്ങള് കുറവായിരിക്കും. ആകെ അറിയാവുന്നത് "ജിംഗിള് ബെല്സ് ജിംഗിള് ബെല്സ് ജിംഗിള് ഓണ് ദ് വേ" എന്ന ഒറ്റ വരിമാത്രമാണ്. ബാക്കിയുള്ള പാട്ടൊക്കെ തുള്ളാന് പറ്റുന്ന തമിഴ് പാട്ടുകളാണ്. ഒപ്പം പാട്ടകൊട്ടും കൂടി ആകുമ്പോള് നല്ല ഹരമാണ് തുള്ളാന്. കുറച്ച് കൂടി അഡ്വാന്സ്ഡ് ആയവര് കൊള്ളാവുന്ന ഒരു ടേപ് റെക്കോര്ഡര് ഒക്കെ സംഘടിപ്പിക്കും. ഇങ്ങനെ ആര്പ്പുവിളിച്ചും പാട്ട് പാടിയും തുള്ളിയും ഓരോ വീടുകളിലുമെത്തുന്ന ക്രിസ്മസ് കരോളിനെ ഞങ്ങള് 'പപ്പാഞ്ഞിക്കളി' എന്നു വിളിച്ചു. സാധാരണ ഗതിയില് കരോളുമായി വരുന്ന സാന്താക്ലോസ് സമ്മാനങ്ങള് നല്കുകയാണ് പതിവ്. പക്ഷെ ഞങ്ങളുടെ പപ്പാഞ്ഞി അങ്ങിനെ അല്ല. കാശിങ്ങോട്ട് വാങ്ങും. ഒന്നോ രണ്ടോ പാട്ടു പാടി തുള്ളിക്കഴിഞ്ഞാല് പപ്പാഞ്ഞി വീട്ടുകാര്ക്ക് നേരെ തന്റെ പാത്രം നീട്ടും. പാത്രമെന്നു പറഞ്ഞാല് കാലിയായ ക്യൂട്ടികൂറാ പൗഡര് ടിന്നാണ്. അതിന്റെ അടിവശത്ത് പൈസ ഇടാന് പാകത്തിന് ഒരു വിടവ് ഉണ്ടാക്കി വെച്ചിരിക്കും. ആ വിടവിലൂടെ 50 പൈസ ഒരുരൂപാ തുട്ടുകള് വീട്ടുകാരിടും. അഞ്ചും പത്തും രൂപായിടുന്ന പണക്കാരുമുണ്ട്. ആ വീടുകളില് മൂന്നും നാലും പാട്ടുകള് പാടി തുള്ളുകയും ചെയ്യും.
രാത്രി ഒരു പത്ത് മണിയാകുന്നതോടെ പപ്പാഞ്ഞിക്കളി അവസാനിക്കും. അപ്പോഴേക്കും, വീടുകളില് നിന്നും ബോണസ് ആയി കിട്ടുന്ന അരിയപ്പം, അവലോസുണ്ട, ഉണ്ണിയപ്പം ഇതൊക്കെ കഴിച്ച് പപ്പാഞ്ഞിയുടെ കൊടവയറും ഞങ്ങളുടെ വയറും ഒരുപോലെ വീര്ത്തിരിക്കും. ഒരുദിവസം അന്പത് അറുപത് രൂപ വരെയൊക്കെയാണ് കളക്ഷന്. ക്രിസ്മസ് ദിവസത്തില് 100ഉം 150ഉം വരെയൊക്കെ കിട്ടാറുണ്ട്. എന്തായാലും ക്രിസ്മസോടെ പപ്പാഞ്ഞിക്കളി അവസാനിക്കും. ഒപ്പം ജീവനുള്ള പപ്പാഞ്ഞിയുടെ ഡ്യൂട്ടിയും. ഇനി വരുന്നത് ജീവനില്ലാത്ത പപ്പാഞ്ഞിയുടെ ദിവസങ്ങളാണ്. ഡിസംബര് 25 മുതല് 31 വരെ.
ക്രിസ്മസ് ദിവസം ഉച്ചയാകുന്നതോടെ എല്ലാവരും ഏതെങ്കിലുമൊക്കെ പറമ്പില് ഒത്തുകൂടും. പിന്നെ ഉണക്കപ്പുല്ല്, വൈക്കോല് എന്നിവയുടെ ശേഖരണമാണ്. വൈക്കോല് കുറച്ച് കൂടെ എക്സ്പെന്സീവ് ആണ്. ഒരു കെട്ടിന് മൂന്നുരൂപാ കൊടുക്കണം. ഒരുപാട് പുല്പ്പാടങ്ങളുള്ളത് കൊണ്ട് വൈക്കോലിന്റെ ആവശ്യം ശരിക്കും വരാറില്ല. ആവശ്യത്തിന് ഉണക്കപ്പുല്ലായിക്കഴിഞ്ഞാല് പിന്നെ അടുത്ത പണി അപ്പന്മാരുടെ പഴയ പാന്റ്സും ഷേട്സും സംഘടിപ്പിക്കലാണ്. കൊള്ളാവുന്ന ഡ്രെസ്സ് കിട്ടിക്കഴിഞ്ഞാല്, പിന്നെ വടികൊണ്ട് പപ്പാഞ്ഞിയുടെ സ്ട്രക്ചര് ഉണ്ടാക്കി അതിനെ ഷേട്ടും പാന്റ്സും ഇടുവിച്ച് അതില് ഉണക്കപ്പുല്ലും വൈക്കോലും നിറയ്ക്കും. നന്നായി ഒന്നു ഷേപ്പ് ചെയ്തു കഴിഞ്ഞാല് പപ്പാഞ്ഞി റെഡി. സംഭവം ഏകദേശം പാടത്ത് വെക്കുന്ന കോലം പോലെ ഇരിക്കും. പിന്നെ കൈയുറയും ഷൂവും മുഖംമൂടിയും കൂടെ അണിയിച്ചാല് പപ്പാഞ്ഞി സുന്ദരക്കുട്ടപ്പനാകും.
അടുത്ത ദിവസം രാവിലെ തന്നെ പപ്പാഞ്ഞിയെ ഏതെങ്കിലും ജങ്ഷനില് കൊണ്ടു വെക്കും. പിന്നെ പപ്പാഞ്ഞിപ്പിരിവാണ്. അതായത് പപ്പാഞ്ഞിയുടെ പേരിലുള്ള പിരിവ്. നമ്മുടെ പാര്ട്ടിക്കാരുടെ ബക്കറ്റ് പിരിവുപോലെ. ആ വഴി പോകുന്ന എല്ലാവരെയും തടഞ്ഞ് നിര്ത്തി കാശു വാങ്ങും. ചില ദുബായിക്കാര് ഷോ കാണിക്കാന് 50 രൂപാ വരെയൊക്കെ ഇട്ട ചരിത്രമുണ്ട്. അങ്ങിനെ ഡിസംബര് 31 വരെ ഈ പിരിവ് തുടരും.
ഡിസംബര് 31: അന്ന് മുഴുവന് ആഘോഷമാണ്. രാവിലെ തന്നെ പപ്പാഞ്ഞിക്കു ചുറ്റും തോരണങ്ങള് കൊണ്ടലങ്കരിക്കും. പിന്നെ ചെറിയ ചില മത്സരങ്ങള്. കളികള്. വൈകുന്നേരമാവുന്നതോടെ പപ്പാഞ്ഞിക്കളി, പപ്പാഞ്ഞിപ്പിരിവ് അങ്ങിനെയൊക്കെ കിട്ടിയ കാശുകൊണ്ട് ഒരു മൈക്ക് സെറ്റും ആംപ്ലിഫയറും വാടകയ്ക്കെടുക്കും. ആ സന്ധ്യ മുഴുവന് പിന്നെ പാട്ടും നൃത്തവുമൊക്കെയാണ്. മുതിര്ന്നവരും ഒപ്പം കൂടും. ചിലര് ക്രിസ്മസ് കേക്ക്, അവലോസുണ്ട, അച്ചപ്പം, വൈന് ഒക്കെ കൊണ്ടുവരും. ആ വര്ഷത്തെ ദുഃഖമൊക്കെ അപ്പോള് ഞങ്ങള് മറക്കും. അങ്ങിനെ നീണ്ട്പോകുന്ന ആഘോഷം രാത്രി പന്ത്രണ്ട് മണിവരെ.
ഇനി വിടപറയലാണ്.. കഴിഞ്ഞ് പോകുന്ന വര്ഷത്തോട്. അതിന്റെ പ്രതീകമായി കൂട്ടത്തില് പ്രമുഖനായ ഒരാള് പപ്പാഞ്ഞിക്ക് തീ കൊളുത്തും. കത്തിയമരുന്ന പപ്പാഞ്ഞിക്കൊപ്പം ഞങ്ങളുടെ ദുഃഖങ്ങളും എരിഞ്ഞടങ്ങും. പിന്നെ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് പുതുവര്ഷം ആശംസിച്ച് പിരിയും. ഒരു പുതിയ വര്ഷത്തിലേക്ക്. ഇനി അടുത്ത ക്രിസ്മസ് കാലം വരെ ഞങ്ങളുടെ പപ്പാഞ്ഞിക്ക് വിട.
സാന്റാക്ലോസിനെ ഞങ്ങള് വിളിക്കുന്ന പേരാണ് പപ്പാഞ്ഞി. ഇതിന്റെ എതിമോളജി എന്തെന്നോ, ഏത് വഴിക്ക് ഈ പേരു വന്നെന്നോ വ്യക്തമായ ധാരണ എനിക്കില്ല. ക്രിസ്മസ് പാപ്പാ എന്നതിലെ പാപ്പായ്ക്ക് രൂപഭേദം വന്നതാണ് എന്ന് വേണമെങ്കില് അനുമാനിക്കാം. എന്തൊക്കെയായാലും കാലാകാലങ്ങളായി, സാന്റാക്ലോസ് ഞങ്ങ(ള്)ക്ക് പപ്പാഞ്ഞിയാണ്.
എല്ലാവര്ഷവും ഏകദേശം ഡിസംബര് 21, 22 ആകുമ്പോഴേക്കും ക്രിസ്മസ് പരീക്ഷ(Mid Term Exams)കഴിയും. അവസാനത്തെ പരീക്ഷ കഴിഞ്ഞ് സ്കൂളില് നിന്ന് വരുന്ന വഴി പപ്പാഞ്ഞിയുടെ മുഖം മൂടി വാങ്ങുക എന്നതാണ് ആദ്യത്തെ പണി. നാലോ അഞ്ചോ രൂപാ വിലവരുന്ന മുഖംമൂടി അന്പത് പൈസാ വീതം ഷെയറിട്ടാണ് വാങ്ങുന്നത്. അന്നു വൈകീട്ട് മുതല് തുടങ്ങുന്ന ക്രിസ്മസ് കരോളിനു വേണ്ടിയാണ് ഈ മുഖംമൂടി. വൈകീട്ട് ഏകദേശം 7 മണിയാകുന്നതോടെ കരോളിനു പോകാനുള്ള ടീം റെഡിയാകും. അനീഷ്, ഡെറിന്, റോബിന്, ശ്യാം, ഉണ്ണി, ആന്സി, ഡെയ്സി, ഡോട്ടന്, ഡെല്ഫി, സോജന്, സോണി, ജാസ്മിന്, എന്റെ അനിയന്, പിന്നെ ഞാന് അങ്ങീനെയൊരു കൂട്ടം. അമ്മമാരുടെ ആരുടെയെങ്കിലും കൈയില് ചുവന്ന നൈറ്റി കാണും. പപ്പാഞ്ഞി ആകാന് പോകുന്നവനെ അതാണ് ഉടുപ്പിക്കുന്നത്. വയറിന്റെ ഭാഗത്ത് തുണി ചുറ്റി വലിയൊരു ഉണ്ടയാക്കി വെക്കും. അതു പപ്പാഞ്ഞിയുടെ കൊടവയറാണ്. പിന്നെ ഒരു നീളന് വടിയില് കളര് കടലാസ് ചുറ്റി, വടിയുടെ ഒരറ്റത്ത് ബലൂണുകള് കെട്ടി വെച്ച് കൊടുത്താല് പപ്പാഞ്ഞിക്ക് ആവശ്യമായതെല്ലാം ആയി. ബാക്കിയുള്ളവര് വെല്ല കടുവായുടെയോ, നരിയുടേയോ, കുരങ്ങന്റേയോ മുഖം മൂടി വെക്കും. പിന്നെ പപ്പാഞ്ഞിക്ക് ജയ് വിളിച്ചും, ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയര് എന്ന് വിളിച്ച് കൂവിയും കരോള് തുടങ്ങുകയായി. സെര്വോ ഓയിലിന്റെ കാലി പാട്ടയോ പ്ലാസ്റ്റിക് ജഗ്ഗോ സംഘടിപ്പിച്ച് അതില് താളത്തില് കൊട്ടിയാണ് കരോള് നീങ്ങുന്നത്.
കരോള് എന്ന് പറയുമ്പോഴും, കരോള് ഗാനങ്ങള് കുറവായിരിക്കും. ആകെ അറിയാവുന്നത് "ജിംഗിള് ബെല്സ് ജിംഗിള് ബെല്സ് ജിംഗിള് ഓണ് ദ് വേ" എന്ന ഒറ്റ വരിമാത്രമാണ്. ബാക്കിയുള്ള പാട്ടൊക്കെ തുള്ളാന് പറ്റുന്ന തമിഴ് പാട്ടുകളാണ്. ഒപ്പം പാട്ടകൊട്ടും കൂടി ആകുമ്പോള് നല്ല ഹരമാണ് തുള്ളാന്. കുറച്ച് കൂടി അഡ്വാന്സ്ഡ് ആയവര് കൊള്ളാവുന്ന ഒരു ടേപ് റെക്കോര്ഡര് ഒക്കെ സംഘടിപ്പിക്കും. ഇങ്ങനെ ആര്പ്പുവിളിച്ചും പാട്ട് പാടിയും തുള്ളിയും ഓരോ വീടുകളിലുമെത്തുന്ന ക്രിസ്മസ് കരോളിനെ ഞങ്ങള് 'പപ്പാഞ്ഞിക്കളി' എന്നു വിളിച്ചു. സാധാരണ ഗതിയില് കരോളുമായി വരുന്ന സാന്താക്ലോസ് സമ്മാനങ്ങള് നല്കുകയാണ് പതിവ്. പക്ഷെ ഞങ്ങളുടെ പപ്പാഞ്ഞി അങ്ങിനെ അല്ല. കാശിങ്ങോട്ട് വാങ്ങും. ഒന്നോ രണ്ടോ പാട്ടു പാടി തുള്ളിക്കഴിഞ്ഞാല് പപ്പാഞ്ഞി വീട്ടുകാര്ക്ക് നേരെ തന്റെ പാത്രം നീട്ടും. പാത്രമെന്നു പറഞ്ഞാല് കാലിയായ ക്യൂട്ടികൂറാ പൗഡര് ടിന്നാണ്. അതിന്റെ അടിവശത്ത് പൈസ ഇടാന് പാകത്തിന് ഒരു വിടവ് ഉണ്ടാക്കി വെച്ചിരിക്കും. ആ വിടവിലൂടെ 50 പൈസ ഒരുരൂപാ തുട്ടുകള് വീട്ടുകാരിടും. അഞ്ചും പത്തും രൂപായിടുന്ന പണക്കാരുമുണ്ട്. ആ വീടുകളില് മൂന്നും നാലും പാട്ടുകള് പാടി തുള്ളുകയും ചെയ്യും.
രാത്രി ഒരു പത്ത് മണിയാകുന്നതോടെ പപ്പാഞ്ഞിക്കളി അവസാനിക്കും. അപ്പോഴേക്കും, വീടുകളില് നിന്നും ബോണസ് ആയി കിട്ടുന്ന അരിയപ്പം, അവലോസുണ്ട, ഉണ്ണിയപ്പം ഇതൊക്കെ കഴിച്ച് പപ്പാഞ്ഞിയുടെ കൊടവയറും ഞങ്ങളുടെ വയറും ഒരുപോലെ വീര്ത്തിരിക്കും. ഒരുദിവസം അന്പത് അറുപത് രൂപ വരെയൊക്കെയാണ് കളക്ഷന്. ക്രിസ്മസ് ദിവസത്തില് 100ഉം 150ഉം വരെയൊക്കെ കിട്ടാറുണ്ട്. എന്തായാലും ക്രിസ്മസോടെ പപ്പാഞ്ഞിക്കളി അവസാനിക്കും. ഒപ്പം ജീവനുള്ള പപ്പാഞ്ഞിയുടെ ഡ്യൂട്ടിയും. ഇനി വരുന്നത് ജീവനില്ലാത്ത പപ്പാഞ്ഞിയുടെ ദിവസങ്ങളാണ്. ഡിസംബര് 25 മുതല് 31 വരെ.
ക്രിസ്മസ് ദിവസം ഉച്ചയാകുന്നതോടെ എല്ലാവരും ഏതെങ്കിലുമൊക്കെ പറമ്പില് ഒത്തുകൂടും. പിന്നെ ഉണക്കപ്പുല്ല്, വൈക്കോല് എന്നിവയുടെ ശേഖരണമാണ്. വൈക്കോല് കുറച്ച് കൂടെ എക്സ്പെന്സീവ് ആണ്. ഒരു കെട്ടിന് മൂന്നുരൂപാ കൊടുക്കണം. ഒരുപാട് പുല്പ്പാടങ്ങളുള്ളത് കൊണ്ട് വൈക്കോലിന്റെ ആവശ്യം ശരിക്കും വരാറില്ല. ആവശ്യത്തിന് ഉണക്കപ്പുല്ലായിക്കഴിഞ്ഞാല് പിന്നെ അടുത്ത പണി അപ്പന്മാരുടെ പഴയ പാന്റ്സും ഷേട്സും സംഘടിപ്പിക്കലാണ്. കൊള്ളാവുന്ന ഡ്രെസ്സ് കിട്ടിക്കഴിഞ്ഞാല്, പിന്നെ വടികൊണ്ട് പപ്പാഞ്ഞിയുടെ സ്ട്രക്ചര് ഉണ്ടാക്കി അതിനെ ഷേട്ടും പാന്റ്സും ഇടുവിച്ച് അതില് ഉണക്കപ്പുല്ലും വൈക്കോലും നിറയ്ക്കും. നന്നായി ഒന്നു ഷേപ്പ് ചെയ്തു കഴിഞ്ഞാല് പപ്പാഞ്ഞി റെഡി. സംഭവം ഏകദേശം പാടത്ത് വെക്കുന്ന കോലം പോലെ ഇരിക്കും. പിന്നെ കൈയുറയും ഷൂവും മുഖംമൂടിയും കൂടെ അണിയിച്ചാല് പപ്പാഞ്ഞി സുന്ദരക്കുട്ടപ്പനാകും.
അടുത്ത ദിവസം രാവിലെ തന്നെ പപ്പാഞ്ഞിയെ ഏതെങ്കിലും ജങ്ഷനില് കൊണ്ടു വെക്കും. പിന്നെ പപ്പാഞ്ഞിപ്പിരിവാണ്. അതായത് പപ്പാഞ്ഞിയുടെ പേരിലുള്ള പിരിവ്. നമ്മുടെ പാര്ട്ടിക്കാരുടെ ബക്കറ്റ് പിരിവുപോലെ. ആ വഴി പോകുന്ന എല്ലാവരെയും തടഞ്ഞ് നിര്ത്തി കാശു വാങ്ങും. ചില ദുബായിക്കാര് ഷോ കാണിക്കാന് 50 രൂപാ വരെയൊക്കെ ഇട്ട ചരിത്രമുണ്ട്. അങ്ങിനെ ഡിസംബര് 31 വരെ ഈ പിരിവ് തുടരും.
ഡിസംബര് 31: അന്ന് മുഴുവന് ആഘോഷമാണ്. രാവിലെ തന്നെ പപ്പാഞ്ഞിക്കു ചുറ്റും തോരണങ്ങള് കൊണ്ടലങ്കരിക്കും. പിന്നെ ചെറിയ ചില മത്സരങ്ങള്. കളികള്. വൈകുന്നേരമാവുന്നതോടെ പപ്പാഞ്ഞിക്കളി, പപ്പാഞ്ഞിപ്പിരിവ് അങ്ങിനെയൊക്കെ കിട്ടിയ കാശുകൊണ്ട് ഒരു മൈക്ക് സെറ്റും ആംപ്ലിഫയറും വാടകയ്ക്കെടുക്കും. ആ സന്ധ്യ മുഴുവന് പിന്നെ പാട്ടും നൃത്തവുമൊക്കെയാണ്. മുതിര്ന്നവരും ഒപ്പം കൂടും. ചിലര് ക്രിസ്മസ് കേക്ക്, അവലോസുണ്ട, അച്ചപ്പം, വൈന് ഒക്കെ കൊണ്ടുവരും. ആ വര്ഷത്തെ ദുഃഖമൊക്കെ അപ്പോള് ഞങ്ങള് മറക്കും. അങ്ങിനെ നീണ്ട്പോകുന്ന ആഘോഷം രാത്രി പന്ത്രണ്ട് മണിവരെ.
ഇനി വിടപറയലാണ്.. കഴിഞ്ഞ് പോകുന്ന വര്ഷത്തോട്. അതിന്റെ പ്രതീകമായി കൂട്ടത്തില് പ്രമുഖനായ ഒരാള് പപ്പാഞ്ഞിക്ക് തീ കൊളുത്തും. കത്തിയമരുന്ന പപ്പാഞ്ഞിക്കൊപ്പം ഞങ്ങളുടെ ദുഃഖങ്ങളും എരിഞ്ഞടങ്ങും. പിന്നെ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് പുതുവര്ഷം ആശംസിച്ച് പിരിയും. ഒരു പുതിയ വര്ഷത്തിലേക്ക്. ഇനി അടുത്ത ക്രിസ്മസ് കാലം വരെ ഞങ്ങളുടെ പപ്പാഞ്ഞിക്ക് വിട.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
